Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nattuvishesham. Local News

Kannur

കണ്ണൂര്‍ സര്‍വകലാശാല വടംവലി: മുന്നാട് പീപ്പിള്‍സ് കോളജ് ചാമ്പ്യന്മാര്‍

ഇരിട്ടി: കണ്ണൂര്‍ സര്‍വകലാശാല ഇന്‍റര്‍കോളജ് പുരുഷ- വനിതാ വടംവലി ചാമ്പ്യന്‍ഷിപ്പില്‍ മുന്നാട് പീപ്പിള്‍സ് കോളജ് ഓവറോള്‍ ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തില്‍ ഒന്നാംസ്ഥാനവും പുരുഷ വിഭാഗത്തില്‍ രണ്ടാംസ്ഥാനവുമാണ് ടീം നേടിയത്.

വനിതാവിഭാഗത്തില്‍ കാസര്‍ഗോഡ് ഗവ.കോളജ്, അങ്ങാടിക്കടവ് ഡോണ്‍ബോസ്‌കോ കോളജ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുരുഷവിഭാഗത്തില്‍ ആതിഥേയരായ ഇരിട്ടി എംജി കോളജ് ജേതാക്കളായി. കാഞ്ഞങ്ങാട് നെഹ്‌റു കോളജിനാണ് മൂന്നാംസ്ഥാനം. എംജി കോളജ് പ്രിന്‍സിപ്പല്‍ ഡോ.ആര്‍.സ്വരൂപ ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല കായികവിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജോ ജോസഫ്, അസി.ഡയറക്ടര്‍ ഡോ.കെ.വി.അനൂപ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

District News

ഉളിക്കലിൽ വന്യജീവിയെ കണ്ട സ്ഥലങ്ങളിൽ കാമറ സ്ഥാപിച്ചു

ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിൽ രണ്ടു ദിവസമായി പ്രദേശവാസികൾ വന്യജീവിയെ കണ്ട പുറവയലിലെ ചീരംകരിയിലും വട്ട്യാംതോടിലെ അമ്പലപ്പറമ്പിലും കാമറ സ്ഥാപിച്ചു. രണ്ട് ദിവസമായി പ്രദേശവാസികളാണ് പുലിയെ കണ്ടത്. പഞ്ചായത്ത് പ്രസിഡന്‍റ് സിജി സണ്ണിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, പോലീസ്, വനം വകുപ്പ് അധികൃതർ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്.

10 ദിവസത്തേക്കാണ് കാമറ സ്ഥാപിച്ചത്. കഴിഞ്ഞ ദിവസം വന്യമൃഗത്തെ കണ്ട സ്ഥലത്ത് കാമറ സ്ഥാപിച്ച് രണ്ടു ദിവസം നിരീക്ഷണം നടത്തും. വന്യമൃഗത്തിന്‍റെ ചിത്രം പതിഞ്ഞില്ലെങ്കിൽ മറ്റ് സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം സ്ഥിരീകരിച്ചാൽ പ്രദേശത്ത് കൂട് സ്ഥാപിക്കാനാണ് തീരുമാനം.

District News

എൻഡോവ്മെന്‍റ് വിതരണം ചെയ്തു

കൂത്തുപറമ്പ്: സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ റിസർച്ച് ഓഫീസറും ട്രെയിനറുമായിരുന്ന കെ. ബാബു രാജിന്‍റെ സ്മരണയ്ക്കായി നിർമലഗിരി കോളജ് 1985-88 ബാച്ച് ഗണിതശാസ്ത്ര ബിരുദ വിദ്യാർഥികളുടെ കൂട്ടായ്മയായ നിർമലഗിരി ഫ്രണ്ട്സ് ഏർപ്പെടുത്തിയ എൻഡോമെന്‍റ് വിതരണം കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. സെലിൻ മാത്യു അധ്യക്ഷത വഹിച്ചു.

ഫാ. ഡോ. തോമസ് കൊച്ചുകരോട്ട് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ ജിതേഷ് തയ്യിൽ, കാരായി ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. എം.എ. ചാണ്ടി, പ്രഫ. കെ.ജെ. ജോസഫ്, എൻ. പദ്മനാഭൻ, സി. മീര, കെ. ബാഹുലേയൻ, എൻ. സുധീർ, എം. ശ്രീനാഗേഷ്, കെ. ബീന മേരി, ഷെർളി ജോർജ്, എൻ.കെ. രാജേഷ് ബാബു, ട്രീസാ മരിയ തോമസ്, ഷൈനി യോഹന്നാൻ, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. സാബു സെബാസ്റ്റ്യൻ, ഡോ. റെൻസി കുര്യൻ എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളായ കെ.പി. അലോക്, സാനിയ മനു, എം. ശിവകല്യ, എം.പി. ഫാത്തിമത്ത് റീസ എന്നിവർ എൻഡോവ്മെന്‍റ് ഏറ്റുവാങ്ങി.

District News

റോഡരികിലെ നെല്ലിമരം മുറിച്ചു നീക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

ഇരിട്ടി: റോഡരുകിൽ നാട്ടുകാർ നട്ടുവളത്തിയ നെല്ലിമരം മുറിച്ചുനീക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം നാട്ടുകാർ സംഘടിച്ച് തടഞ്ഞു. ഇരിട്ടി -പേരാവൂർ റോഡിൽ പായം മുക്കിലെ നെല്ലി മരമാണ് മുറിച്ചുമാറ്റാൻ ശ്രമം നടത്തിയത്. ഇതു വഴി യാത്ര ചെയ്തിരുന്ന വിളക്കോട് സ്വദേശി സന്തോഷിന്‍റെ ഇടപെടലിനെ തുടർന്നാണ് മരം മുറിക്കാനുള്ള നീക്കം തടഞ്ഞത്.

സന്തോഷ് ഉടൻ നാട്ടുകാരെ വിവരമറിയിക്കുകയും നാട്ടുകാർ സംഘടിച്ചെത്തി മരം മുറിക്കുന്നത് തടയുകയുമായിരുന്നു. ഇതിനകം തന്നെ മരത്തിന്‍റെ ഭൂരിപക്ഷം കൊന്പുകളും മുറിച്ചു നീക്കിയിരുന്നു. പ്രദേശത്തുള്ളവർ ബന്ധപ്പെട്ടവർക്ക് പരാതിയും നൽകി. പരിസ്ഥിതി ദിനത്തിൽ നാട്ടുകാർ നട്ടുപിടിപ്പിച്ച് വളർത്തിയെ മരമാണ് മുറിച്ചു മാറ്റാൻ ശ്രമിച്ചത്. സമീപത്തെ വീട്ടുകാരാണ് മരത്തിന് വെള്ളം ഒഴിച്ചു സംരക്ഷിച്ച് പോന്നിരുന്നത്.

District News

ജയിലിൽ പശുവളര്‍ത്തലിൽ പരിശീലനം നല്‍കി

കണ്ണൂർ: ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ വനിതാ ജയില്‍ ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും വ്യാവസായിക അടിസ്ഥാനത്തിലുള്ള പശുവളര്‍ത്തലില്‍ പരിശീലനം നല്‍കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജയിലില്‍ നിന്ന് പ്രൊപ്പോസല്‍ ലഭിച്ചാല്‍ സര്‍ക്കാരിന്‍റെ അംഗീകാരത്തിന് വിധേയമായി ഡയറി ഫാം നവീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് തയാറാണെന്ന് അദ്ദേഹം പറഞ്ഞു. ജയില്‍ സൂപ്രണ്ട് എം.എസ് അമ്പിളി, പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ ഡോ. കിരണ്‍ വിശ്വനാഥ്, ഡെപ്യൂട്ടി സൂപ്രണ്ട് മൃദുല. വി.നായര്‍, റിട്ട. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.വി പ്രശാന്ത്, ഫീല്‍ഡ് ഓഫീസര്‍ കെ. സുധി എന്നിവര്‍ പ്രസംഗിച്ചു.

District News

ആയുർവേദ ആശുപത്രി നാടിന് സമർപ്പിച്ചു

മട്ടന്നൂർ: നാഷണൽ ആയുഷ് വകുപ്പിന് കീഴിൽ മട്ടന്നൂർ പഴശി കന്നാട്ടുംകാവിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ച ആയുർവേദ ആശുപത്രി നാടിന് സമർപ്പിച്ചു.17 കോടി രൂപ ചെലവിലാണ് 50 കിടക്കകളുള്ള ആശുപത്രി നിർമിച്ചത്. നാലു നിലകളുള്ള കെട്ടിടത്തിന്‍റെ മൂന്നു നിലകളുടെ നിർമാണമാണ് പൂർത്തിയായത്. താഴത്തെ നിലയിൽ ഒപി, ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള മുറികൾ, ഒന്നാം നിലയിൽ സ്ത്രീകളുടെ ജനറൽ വാർഡ്, പഞ്ചകർമ യൂണിറ്റ്, രണ്ടാം നിലയിൽ പുരുഷ ജനറൽ വാർഡ്, ഫിസിയോതെറാപ്പി, മിനി ഓപ്പറേഷൻ തീയേറ്റർ എന്നിവയുണ്ടാകും. മൂന്നാംനിലയിൽ പേ വാർഡുകൾ, എക്‌സ്‌റേ റൂം, കഫ്റ്റീരിയ അടുക്കള എന്നിവയുമുണ്ടാകും.

ഇന്‍റഗ്രേറ്റഡ് ഹെൽത്ത് സെന്‍റർ എന്ന നിലയിലാണ് ആശുപത്രി നിർമിച്ചിരിക്കുന്നത്. വിമാനത്താവളത്തിനു തൊട്ടടുത്ത പ്രദേശമായതിനാൽ കേരളത്തിന്‍റെ പാരമ്പര്യ ചികിത്സയായ ആയുർവേദത്തെ തേടി വരുന്ന ആഭ്യന്തര-വിദേശ യാത്രികർ കൂടി ഇവിടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രപദ്ധതി പ്രകാരം ആദ്യം ഒൻപതു കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരുന്നത്. ഇത് തികയാതെ വന്നതോടെ രണ്ടു കോടി രൂപ കൂടി സംസ്ഥാന സർക്കാർ അനുവദിച്ചു. പിന്നീട് കേന്ദ്ര-സംസ്ഥാന വിഹിതമായി അഞ്ച് കോടി രൂപയും ചേർന്ന് 16 കോടി രൂപ ചെലവിലാണ് ആശുപത്രി നിർമിച്ചത്.

കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ് മട്ടന്നൂരിന്‍റെ ആരോഗ്യ രംഗത്തിന് കരുത്തേകാൻ ആയുർവേദ ആശുപത്രി അനുവദിച്ചത്. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ആശുപത്രി ഉദ്ഘാടനം ചെയ്തു. കെ.കെ. ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു.

District News

ജില്ലയിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കർശന പരിശോധന

കണ്ണൂർ: തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ടുപേർ മരിച്ച സംഭവത്തെ തുടർന്ന് ജില്ലയിൽ പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ. ജില്ലയിലെ നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ 12 സർക്കിൾ ഇൻസ്പെക്ടർമാർ ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ നേതൃത്വത്തിൽ ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്. മസാലപ്പൊടികൾ, ശർക്കര, വിനാഗിരി, സോയ തുടങ്ങിയ ഭക്ഷ്യവസ്തുക്കളിലാണ് പരിശോധനയിൽ കൂടുതലായും ജില്ലയിൽ മായം കണ്ടെത്തിയിട്ടുള്ളത്. കച്ചവട സ്ഥാപനങ്ങൾ കൂടുതലുള്ള ഇരിക്കൂർ, മട്ടന്നൂർ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലാബ് പരിശോധനയിൽ ഭക്ഷ്യവസ്തുക്കളിൽ മായം സ്ഥിരീകരിക്കപ്പെട്ടാൽ നിയമനടപടികൾ സ്വീകരിക്കും. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം പിഴയും ലൈസൻസ് റദ്ദാക്കലും ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

കേസുകൾ ഗുരുതരമായാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. മായം സ്ഥിരീകരിച്ചാൽ ഉടൻ കട അടയ്ക്കാനുള്ള നിർദേശം നല്കും. സാമ്പിൾ പരിശോധനാഫലം 14 ദിവസങ്ങൾക്ക് ശേഷമാണ് ലഭിക്കുക. പിന്നീടാണ്, തുടർനടപടികളിലേക്ക് നീങ്ങുക.

2025 എപ്രിൽമുതൽ 2026 ജനുവരിവരെ കണ്ണൂരിൽ 4551 പരിശോധനകൾ വകുപ്പ് ന‌ടത്തിയിട്ടുണ്ട്. ഇതിൽ 6,117 സാമ്പിളുകൾ പരിശോധിക്കുകയും സാമ്പിൾ പരിശോധനയിൽ 38 എണ്ണം ശരീരത്തിന് ഹാനികരമായി ബാധിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ 2026 ജനുവരിവരെയുള്ള കണക്ക് പ്രകാരം 507 നിയമലംഘന കേസുകളിലായി ജില്ലയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം 1,08, 600 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

District News

മടമ്പം പികെഎം കോളജിൽ ശാസ്ത്ര ദിനാഘോഷം

പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യുക്കേഷനിൽ ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷവും ഒരുവർഷം നീണ്ടുനിന്ന ശാസ്ത്രദിനാഘോഷങ്ങളുടെ പരമ്പരയായ "സൈഫിയസ്റ്റ 2025-26 ന്‍റെ സമാപനവും സംയുക്തമായി നടന്നു. ശാസ്ത്ര ദിനാഘോഷം ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി അധ്യക്ഷത വഹിച്ചു.

"സൈഫിയസ്റ്റ' കോ-ഓർഡിനേറ്ററും വൈസ് പ്രിൻസിപ്പലുമായ ഡോ. പ്രശാന്ത് മാത്യു ആമുഖ പ്രഭാഷണം നടത്തി. യുണൈറ്റഡ് നേഷൻസ് എൻവയൺമെന്‍റ് പ്രോഗ്രാമിന്‍റെ (യുഎൻഇപി) ഭാഗമായ ഓസോൺ സെക്രട്ടേറിയറ്റുമായി ചേർന്നുള്ള കോളജിന്‍റെ പങ്കാളിത്തത്തിന്‍റെ പ്രഖ്യാപനം നഗരസഭാ കൗൺസിലർ ബിജു തോമസ് നിർവഹിച്ചു. കോളജ് ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ. വീണ അപ്പുക്കുട്ടൻ, കോളജ് യുയുസി അക്ഷര എസ്. മനോഹർ, കെ.കെ. ശ്രേയ എന്നിവർ പ്രസംഗിച്ചു.

ഡോ. എം.എ. ജോൺസൺ മുഖ്യാതിഥി ആയിരുന്നു. പോളിയോ ബാധിതനായി ശാരീരിക വെല്ലുവിളികളെ നേരിട്ട ഡോ. ജോൺസൺ ആദ്യമായി 230 വോൾട്ട് എസി ഉപയോഗിച്ച് എൽഇഡി ലൈറ്റിംഗ് സംവിധാനം വികസിപ്പിച്ചയാളും ദേശീയ പുരസ്കാര ജേതാവുമാണ്. അധ്യാപക വിദ്യാർഥികളുമായി സംവാദവും എൽഇഡി ലൈറ്റ് അസംബ്ലിംഗ് വർക്ക്ഷോപ്പും നടന്നു.

District News

ശ്രീകണ്ഠപുരം നഗരസഭയിൽ പ്ലേസ്മെന്‍റ് ഡ്രൈവ്

ശ്രീകണ്ഠപുരം: തൊഴിൽ അന്വേഷകർക്ക് മികച്ച തൊഴിൽ അവസരങ്ങളുമായി ശ്രീകണ്ഠപുരം നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ പ്ലേസ്മെന്‍റ് ഡ്രൈവ് നഗരസഭാ ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ നിഷിദ റഹ്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭാസ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.വി. കുഞ്ഞിരാമൻ, ഝാൻസി ജോസഫ് കൊല്ലമന,പി. നൂറുദീൻ, സിന്ധു മധുസൂദനൻ, കെ. ബിജു, കൗൺസിലർ ടി.കെ. പ്രഭാകരൻ, സെക്രട്ടറി ടി.വി. നാരായണൻ, മെംബർ സെക്രട്ടറി വി. പ്രേമരാജൻ, വിജ്ഞാനകേരളം ഇന്‍റേൺസ് ദേവിക. കെ.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

District News

പെരിങ്ങോം ഗവ. കോളജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

ചെറുപുഴ: പെരിങ്ങോം ഗവ. കോളജിന് പുതിയതായി നിർമിച്ച അക്കാദമിക്ക് ബ്ലോക്കിന്‍റെ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ സി. സവിത റിപ്പോർട്ട് അവതരിപ്പിച്ചു.

പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ജോയ്, പെരിങ്ങോം വയക്കര പഞ്ചായത്ത് പ്രസിഡന്‍റ് കെ. ലളിത, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്‍റ് ലൈസമ്മ തോമസ് പനയ്ക്കൽ, കാങ്കോൽ - ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്‍റ് പി. അനസൂയ, എരമം- കുറ്റൂർ പഞ്ചായത്ത് പ്രസിഡന്‍റ് കെ. പ്രീത, രാമന്തളി പഞ്ചായത്ത് പ്രസിഡന്‍റ് ഒ.കെ. ശശി, ജനപ്രതിനിധികളായ രജനി മോഹൻ, കെ. കുഞ്ഞികൃഷ്ണൻ, എ.വി. ലേജു, ഫാത്തിമ ബീവി, വി.വി. ബീന, കോ ഓർഡിനേറ്റർ എ.വി. സുജാത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശിധരൻ, പി.വി. തമ്പാൻ, സി. പത്മനാഭൻ, എം.കെ. രാജൻ, മുഹമ്മദ് കുഞ്ഞി, ടി.കെ. പ്രകാശ്, അസിനാർ അരവഞ്ചാല്‍, ഒ.പി. ലക്ഷ്മണൻ, കോളജ് പിടിഎ വൈസ് പ്രസിഡന്‍റ് കെ. നാരായണൻ, യൂണിയൻ ചെയർപേഴ്സൺ പി. വിഷ്ണു, പെരിങ്ങോം ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. സി. സന്തോഷ്, ഡോ. പി പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സർക്കാറിന്‍റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച നാല് കോടി ചെലവഴിച്ച് നിർമിച്ചതാണ് പുതിയ അക്കാദമിക് ബ്ലോക്ക്.

District News

കെഎസ്‌എസ്പിയു ബ്ലോക്ക് സമ്മേളനം

ചെറുപുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പയ്യന്നൂർ ബ്ലോക്ക് സമ്മേളനം ചെറുപുഴയിൽ നടന്നു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു. ബജറ്റിൽ പ്രഖ്യാപിച്ച ശമ്പള-പെൻഷൻ പരിഷ്കരണ കമ്മീഷനെ അടിയന്തിരമായി നിയമിക്കണമെന്നും പെൻഷൻ പരിഷ്കരണം കാലതാമസമില്ലാതെ നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി കെ. കരുണാകരൻ, ജില്ലാ വൈസ് പ്രസിഡന്‍റ് പി. കുഞ്ഞിക്കണ്ണൻ, കെ. ദേവകി, സി.ഐ. വത്സല, ടി. ദാമോദരൻ, കെ.സി. ലക്ഷ്മണൻ, വി. കുഞ്ഞിരാമൻ, പി.കെ. ചന്ദ്രശേഖരൻ, ജോസഫ്‌ കല്ലമ്പളളിൽ എന്നിവർ പ്രസംഗിച്ചു. കൗൺസിൽ യോഗം കെഎസ്എസ്പിയു ജില്ലാ പ്രസിഡന്‍റ് ടി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി പി. കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്ക് ട്രഷറർ വി. ജനാർദ്ദനനും അവതരിപ്പിച്ചു. ഭാരവാഹികളായി കെ. ദാമോദര പൊതുവാൾ -പ്രസിഡന്‍റ്, പി. കൃഷ്ണൻ -സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.

District News

നെല്ലിക്കുറ്റി പള്ളിമുറ്റത്ത് സൂക്ഷിച്ച സാധനങ്ങൾ മോഷണം പോയി

നെല്ലിക്കുറ്റി: നെല്ലിക്കുറ്റി സെന്‍റ് അഗസ്റ്റിൻസ് പള്ളിമുറ്റത്തും പഴയ പള്ളിമുറിയിലും സൂക്ഷിച്ച സാധനങ്ങൾ മോഷണം പോയതായി പരാതി. പഴയ പള്ളി പൊളിച്ചു മാറ്റുന്നതിനിടെ സൂക്ഷിച്ച സാധനങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ 16ന് രാത്രിയിലാണ് മോഷണം നടന്നത്. 17 നാണ് മോഷണ വിവരം ഇടവകാംഗങ്ങളും വികാരിയച്ചനും അറിയുന്നത്.

ഉടൻ കുടിയാന്മല പോലീസിൽ വിവരം അറിയിക്കുകയും പരാതി നല്കുകയുമായിരുന്നു. എന്നാൽ, 18ന് രാത്രി മോഷ്‌ടിക്കപ്പെട്ട കുറച്ചു സാധനങ്ങൾ അവിടെത്തന്നെ കൊണ്ടുവന്ന് തിരികെ‌ ഇട്ടതായും കണ്ടെത്തി. ഗ്യാസ് സിലിണ്ടർ, സ്റ്റൗ, ഇൻഡക്ഷൻ കുക്കർ, അലുമിനിയം കുടം, നിരവധി പാത്രങ്ങൾ.

അലുമിനിയം ഡിഷുകൾ, പെഡസ്ട്രൽ ഫാൻ, സീലിംഗ് ഫാനുകൾ, 70 ലിറ്റർ ഡീസൽ സൂക്ഷിച്ചിരുന്ന രണ്ട് കന്നാസുകൾ, രണ്ടു ചാക്ക് കോപ്പർ വയർ, മൂന്ന് കോളാന്പി മൈക്ക്, പാറ പൊട്ടിക്കുന്ന കന്പികൾ തുടങ്ങിയ നിരവധി സാധനങ്ങളാണ് മോഷണം പോയത്. പള്ളിയിലെ സിസിടിവി കാമറയിൽ ഒരു ഓട്ടോറിക്ഷയും മറ്റൊരു വാഹനവും പല പ്രാവശ്യം വന്നുപോകുന്നതായുള്ള ദൃശ്യങ്ങൾ ഉണ്ട്. ഈ ദൃശ്യങ്ങൾ പോലീസിന് കൈമാറിയിട്ടുണ്ട്. കുടിയാന്മല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

District News

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ആധുനിക മോര്‍ച്ചറി കെട്ടിടം തുറന്നു

കാസര്‍ഗോഡ്: ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച പുതിയ മോര്‍ച്ചറി കെട്ടിടം എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 1.20 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഈ കെട്ടിടം നിര്‍മിച്ചത്.

ഒരേസമയം കൂടുതല്‍ മൃതദേഹങ്ങള്‍ ശാസ്ത്രീയമായി സൂക്ഷിക്കാനുള്ള ഫ്രീസര്‍ സംവിധാനവും വിപുലമായ പോസ്റ്റ്‌മോര്‍ട്ടം ടേബിളുകളും പരിശോധനാമുറികളും പുതിയ മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്. പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമായതോടെ 24 മണിക്കൂറും മോര്‍ച്ചറി സേവനം ലഭ്യമാകും. പഴയ മോര്‍ച്ചറിയിലെ സ്ഥലപരിമിതിക്കും അപര്യാപ്തതകള്‍ക്കും ഇതോടെ ശാശ്വത പരിഹാരമായിരിക്കുകയാണ്.

നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം അധ്യക്ഷത വഹിച്ചു. വൈസ്‌ചെയര്‍മാന്‍ കെ.എം. ഹനീഫ്, സ്ഥിരംസമിതി അധ്യക്ഷരായ മെഹ്റുന്നീസ ഹമീദ്, ഷമീന മുജീബ്, ഹമീദ് ബെദിര, എന്‍.ആര്‍. വിദ്യാശ്രീ, ജാഫര്‍ കമാല്‍, വാര്‍ഡ് കൗണ്‍സിലര്‍ രാമകൃഷ്ണ ഹൊള്ള, ഡെപ്യൂട്ടി ഡിഎംഒ ബി. സന്തോഷ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ പി.എം. യമുന എന്നിവര്‍ പ്രസംഗിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാര്‍ മകുന്ദന്‍ സ്വാഗതവും ഫോറന്‍സിക് സര്‍ജന്‍ ഡോ. എം. രോഹിത് നന്ദിയും പറഞ്ഞു.

District News

കൊന്നക്കാട് റബർ തോട്ടത്തിൽ തീപിടിത്തം

കൊന്നക്കാട്: കൊന്നക്കാട് നെല്ലിമലയിലെ വനാതിർത്തിയോടു ചേർന്നുകിടക്കുന്ന റബർ തോട്ടത്തിൽ വ്യാപക തീപിടിത്തം. വനപാലകരുടെ സമയോചിതമായ ഇടപെടലിനെതുടർന്ന് വലിയ അപകടം ഒഴിവായി. കാപ്പിൽ ഫെലിക്സ്, സി.ജെ. മാത്യു, റോഷൻ ചെരുമ്പക്കുനേൽ എന്നിവരുടെയും മാനുവൽ എസ്റ്റേറ്റിന്‍റെയും റബർ തോട്ടത്തിലാണ് തീ പടർന്നത്.

കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി സെക്‌ഷനിലെ ഒട്ടേമാളം വനത്തോട് ചേർന്ന് കിടക്കുന്ന സ്വകാര്യ ഭൂമിയാണ് ഈ സ്ഥലങ്ങൾ. തീപിടിത്തം ഉണ്ടായ സമയത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായതിനാൽ തീയുടെ ആഘാതം കുറയ്ക്കാൻ കഴിഞ്ഞു. ഭീമനടി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ഒ. സുരേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു തീ കെടുത്താനുള്ള പ്രാഥമിക പ്രവർത്തനം ആരംഭിച്ചത്.

ഭീമനടി സെക്‌ഷനിലെ ഫോറസ്റ്റ് ഓഫീസർമാരായ യദുകൃഷ്‌ണൻ, ജിഷ്ണു കുഞ്ഞികൃഷ്ണൻ, നിതിൻ ചന്ദ്രൻ, നന്ദകുമാർ, സന്തോഷ്, പ്രദീപ് കുമാർ, സന്ദീപ്, അജീഷ്, ബിനു, രാജൻ, വിപിൻ ബാബു, മാധവൻ എന്നിവരും നാട്ടുകാരും ചേർന്ന് തീ പൂർണമായും അണച്ചു.

District News

സര്‍ക്കാര്‍ ഇടപെടണമെന്ന് ഹൈക്കോടതി

കാസര്‍ഗോഡ്: ബദിയഡുക്ക മാന്യ മുണ്ടോട്ടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം കൈയേറ്റ വിഷയം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവ്. കൈയേറ്റം ഒഴിപ്പിക്കാന്‍ ഗ്രൗണ്ട് പൊളിക്കണമെന്ന തീരുമാനത്തില്‍ കോടതി വിലക്ക് തുടരുമെന്നും വിഷയം സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിച്ചത് 1.09 ഏക്കര്‍ സ്ഥലം കൈയേറി എന്നായിരുന്നു റവന്യു വകുപ്പിന്‍റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് പ്രശ്‌നം കോടതിയിലെത്തിയത്. എന്നാല്‍, കൃത്യമായി സര്‍വേ നടത്താതെയാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു അസോസിയേഷന്‍ കോടതിയില്‍ വാദിച്ചത്. സ്ഥലത്തിന്‍റെ സര്‍വേ നടത്താന്‍ അസോസിയേഷന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥലം വാങ്ങുമ്പോള്‍ വസ്തുവിലുണ്ടായിരുന്ന പുറമ്പോക്ക് തോട് കൈയേറി നികത്തിയെന്നായിരുന്നു ആരോപണം. എന്നാല്‍, തങ്ങള്‍ സ്ഥലം വാങ്ങുമ്പോള്‍ ഇതു നികത്തിയ ഭൂമിയായിരുന്നെന്നും പുറമ്പോക്ക് തോട് ശ്രദ്ധയില്‍പെട്ടില്ലെന്നും അസോസിയേഷന്‍ വാദിച്ചു.

കൈയേറിയ 40 സെന്‍റ് സ്ഥലത്തിനു പകരം അസോസിയേഷന്‍ തുല്യമായ സ്ഥലം പഞ്ചായത്തിനു നല്‍കുകയോ അല്ലെങ്കില്‍ പാട്ടത്തിനെടുക്കുകയോ ചെയ്യാമെന്ന നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഈ വിഷയത്തില്‍ നാലുമാസത്തിനുള്ളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരോട് നടപടി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചു. മേല്‍ നിര്‍ദേശിച്ചതുപോലെ തീരുമാനമെടുക്കുന്നതുവരെ ഈ കേസുകളില്‍ കോടതി അനുവദിച്ചിട്ടുള്ള ഇടക്കാല ഉത്തരവുകള്‍ തുടരും.

രണ്ടു കൈയേറ്റ പരാതികളാണ് സ്റ്റേഡിയത്തിനെതിരെയുള്ളത്. ക്രിക്കറ്റ് സ്റ്റേഡിയം പണിയുന്ന 8.26 ഏക്കറില്‍ 1.09 ഏക്കര്‍ സ്ഥലം മറാഠിവിഭാഗക്കാരായ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍പതച്ചുകൊടുത്ത ഭൂമിയാണെന്നായിരുന്നു ആദ്യ പരാതി. എന്നാല്‍, തങ്ങളുടേതാണെന്ന് വാദിച്ച് ക്രിക്കറ്റ് അസോസിയേഷന്‍ ഇതിനെതിരെ കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. പിന്നീടാണ് തോട് കൈയേറിയെന്ന പരാതി ഉയരുന്നത്. രണ്ടു കൈയേറ്റവും ശരിവച്ചാണ് റവന്യുവകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.

2013 ഒക്‌ടോബറില്‍ വിന്‍ടച്ച് ഗ്രൂപ്പില്‍ നിന്നും 8.26 ഏക്കര്‍ സ്ഥലം നാലുകോടിയോളം രൂപയ്ക്കാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വാങ്ങിയത്. എന്നാല്‍, 2015 ഏപ്രില്‍ 24നു തറക്കല്ലിട്ട സ്റ്റേഡിയം ഇതുവരെ പൂര്‍ണരൂപത്തില്‍ പ്രവര്‍ത്തനസജ്ജമായിട്ടില്ല. ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ നടത്താനുള്ള സജ്ജീകരണങ്ങളുമായാണ് സ്റ്റേഡിയം നിര്‍മാണം രൂപകല്പന ചെയ്തത്. എന്നാല്‍, കേസുകളില്‍പ്പെട്ട് നിര്‍മാണ പ്രവൃത്തി പാതിവഴിയില്‍ നിലച്ചു.

ജില്ലാ ക്രിക്കറ്റ് ലീഗ് മത്സരങ്ങളും അണ്ടര്‍-19 നോര്‍ത്ത് സോണ്‍ മത്സരങ്ങളും മാത്രമാണ് ഇവിടെ നടക്കുന്നത്. പവലിയന്‍, സ്ഥിരംഗാലറി, ഡ്രസിംഗ് റൂം എന്നിവയെല്ലാം യാഥാര്‍ഥ്യമായാല്‍ മാത്രമേ രഞ്ജിട്രോഫി അടക്കമുള്ള പ്രധാന ആഭ്യന്തര ടൂര്‍ണമെന്‍റുകള്‍ ഇവിടെ നടത്താന്‍ സാധിക്കുകയുള്ളു.

District News

അതിര്‍ത്തി വനമേഖല സുരക്ഷയ്ക്ക് സ്റ്റാഫ് ബാരക്ക്

ബന്തടുക്ക: അതിര്‍ത്തി വനമേഖലകളിലെ സുരക്ഷയും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിനായി ബന്തടുക്ക ഫോറസ്റ്റ് സെക്‌ഷനിലെ പാണ്ടിയില്‍ ആധുനിക സ്റ്റാഫ് ബാരക്ക് സജ്ജമായി. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഭൂമിശാസ്ത്രപരമായ സവിശേഷതകളും വ്യാപകമായ വനവിസ്തൃതിയും കാരണം വെല്ലുവിളികള്‍ നിറഞ്ഞ മേഖലയായ ബന്തടുക്കയില്‍ ഉദ്യോഗസ്ഥരുടെ സേവനം കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.

പരസ്പരം അകന്നു സ്ഥിതിചെയ്യുന്ന രണ്ടു ബീറ്റുകള്‍ ഉള്‍പ്പെടുന്ന ബന്തടുക്ക മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ഇതുവരെ പരിമിതമായിരുന്നു. ഇതുമൂലം രാത്രികാല പട്രോളിംഗും പരിശോധനകളും കാര്യക്ഷമമായി നടത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ചില അവസരങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ സാഹചര്യം ദുരുപയോഗം ചെയ്ത സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അടിയന്തര പ്രാധാന്യത്തോടെ സ്റ്റാഫ് ബാരക്ക് നിര്‍മാണം ആരംഭിച്ചത്.

നബാര്‍ഡ് ട്രാഞ്ച് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.2 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റാഫ് ബാരക്കും ചുറ്റുമതിലും നിര്‍മിച്ചത്. കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്‌ഷന്‍ കോര്‍പറേഷനായിരുന്നു നിര്‍മാണ ചുമതല. ജില്ലയില്‍ പുതുതായി അനുവദിച്ച ആദ്യത്തെ ഫോറസ്റ്റ് സ്റ്റേഷനായ ബന്തടുക്ക സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഈ ആസ്ഥാനത്ത് തന്നെയാണ് എന്നത് പദ്ധതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ബാരക്ക് പ്രവര്‍ത്തന സജ്ജമാകുന്നതോടെ അതിര്‍ത്തി വനമേഖലകളില്‍ ശക്തമായ രാത്രികാല നിരീക്ഷണവും സമയബന്ധിത പരിശോധനകളും ഉറപ്പാക്കാന്‍ കഴിയും.
ഉദ്യോഗസ്ഥരുടെ സേവന സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം വന്യമൃഗ ആക്രമണം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഈ കേന്ദ്രം പ്രധാന ആസ്ഥാനമായി മാറും.

District News

അഗ്രോ ക്ലിനിക്ക് സംഘടിപ്പിച്ചു

നർക്കിലക്കാട്: പടന്നക്കാട് കാർഷിക കോളജിന്‍റെയും വെസ്റ്റ് എളേരി കൃഷിഭവന്‍റെയും ആഭിമുഖ്യത്തിൽ അഗ്രോ ക്ലിനിക് സംഘടിപ്പിച്ചു. വരക്കാട് സെന്‍റ് ജോസഫ്സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് പ്രസീത രാജൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ ജനാർദ്ദനൻ കയനി അധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അധ്യക്ഷ എം. രോഹിണി, ഫാ. ജോസ് മുണ്ടക്കൽ, ആസൂത്രണസമിതിയംഗം സി.പി. സുരേശൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഇ.ടി. ജോസ്, എ.വി. ഭാസ്കരൻ, അസോസിയറ്റ് പ്രഫസർ അഞ്ജലി എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ വി.വി. രാജീവൻ സ്വാഗതവും വിദ്യാർഥി പ്രതിനിധി ഗൗരിനന്ദന നന്ദിയും പറഞ്ഞു. സസ്യരോഗ വിഭാഗം അസോസിയറ്റ് പ്രഫ. ഡോ. കെ.വി. സുമയ്യ ക്ലാസ് നയിച്ചു.

District News

കെഎസ്എസ്പിഎ സ്വീകരണം നൽകി

വെള്ളരിക്കുണ്ട്: കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.കെ. എവുജിൻ, സി. രത്നാകരൻ വനിതാ ഫോറം സംസ്ഥാന പ്രസിഡന്‍റ് കെ. സരോജിനി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.എം. വിജയൻ. ദാമോദരൻ നമ്പ്യാർ, ഡിസിസി ജനറൽ സെക്രട്ടറി തോമസ് മാത്യു, വിവിധ മേഖലകളിലെ നേട്ടം കൈവരിച്ച പി.എം. ഏബ്രഹാം, ടി.എം. ജോണി, കെ.പി. ബാലകൃഷ്ണൻ എന്നിവർക്ക് കെഎസ്എസ്പിഎ പരപ്പ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
ജില്ലാ പ്രസിഡന്‍റ് എം.കെ. ദിവാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബി. റഷീദ, ജി. മുരളീധരൻ, എം.യു. തോമസ്, കെ .കുഞ്ഞമ്പു നായർ, പി.എ. ജോസഫ്, സി.എ. ജോസഫ്, മാത്യു സേവ്യർ, ജോസുകുട്ടി അറയ്ക്കൽ, സി.വി. ശ്രീധരൻ, ആലീസ് കുര്യൻ, എ.എം. സെബാസ്റ്റ്യൻ, എം.ഡി. ദേവസ്യ, സി.വി. ബാലകൃഷ്ണൻ, കെ.വി. തോമസ്, കെ. ബാലകൃഷ്ണൻ കെ.സി. സെബാസ്റ്റ്യൻ, ഷേർളി ഫിലിപ്പ്, ടി.പി. ജോർജ്, വി.ജെ. ജോയി, പി.ജെ. സെബാസ്റ്റ്യൻ, സി.ജെ. ജയിംസ്, ടി.പി. പ്രസന്നൻ, കെ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.

District News

വാറണ്ട് പ്രതികളും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടെ 182 പേര്‍ പിടിയില്‍

കാസര്‍ഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാന നില ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി ജില്ലയില്‍ പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി പിടികിട്ടാപ്പുള്ളികളും സാമൂഹ്യവിരുദ്ധരും വലയിലായി. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി കുറ്റവാളികളെ നിരീക്ഷിക്കുന്നതിനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനും പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

വിവിധ കേസുകളില്‍ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച 182 പേരെ അറസ്റ്റ് ചെയ്തു. മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചതിന് 1529 പേര്‍ക്കെതിരെ നടപടിയെടുത്തു. തെരഞ്ഞെടുപ്പ് സമയത്തെ അനധികൃത പണമിടപാടുകളും ലഹരിക്കടത്തും തടയാന്‍ വാഹന പരിശോധന ഇനിയും കര്‍ശനമാക്കും. ജില്ലയിലെ റൗഡി, സാമൂഹ്യ വിരുദ്ധരുടെ ലിസ്റ്റിലും ഉള്‍പ്പെട്ട 212 പേരെ പരിശോധിച്ച് നിലവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

അനധികൃത മദ്യക്കടത്തുമായി ബന്ധപ്പെട്ട് എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതുള്‍പ്പെടെ ആകെ 23 പുതിയ കേസുകളാണ് ഡ്രൈവിന്‍റെ ഭാഗമായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ജില്ലയിലെ 61 ഹോട്ടലുകളിലും ലോഡ്ജുകളിലും പരിശോധന നടത്തി. താമസക്കാരുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നല്‍കി.

District News

ശോഭയോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്

ഇരിങ്ങാലക്കുട: സംസ്ഥാന സര്‍ക്കാരിന്‍റെ ജി.വി. രാജ സ്‌പോര്‍ട്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് മികച്ച നേട്ടം.

2022, 2023, 2024 വര്‍ഷങ്ങളിലെ അവാര്‍ഡുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. വ്യത്യസ്ത വിഭാഗങ്ങളില്‍ മൂന്ന് അവാര്‍ഡുകള്‍ നേടി ക്രൈസ്റ്റ് കോളജ് ശ്രദ്ധേയമായി. 2022 ലെ മികച്ച കായിക നേട്ടങ്ങള്‍ കൈവരിച്ച കോളജ് ആയി ഇരിങ്ങാലക്കുട ക്രൈസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു. 2023 ലെ ഏറ്റവും മികച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ താരമായി ക്രൈസ്റ്റ് കോളജിന്‍റെ അത്‌ലറ്റിക് താരം വി.എസ് സെബാസ്റ്റ്യനും 2024ലെ മികച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ താരമായി ക്രൈസ്റ്റ് കോളജിന്‍റെ നെറ്റ് ബോള്‍ താരം അമല്‍ ജീവാനും തെരഞ്ഞെടുക്കപ്പെട്ടു.

ഇതിനു മുന്‍പ് 2018 ല്‍ ക്രൈസ്റ്റ് കോളേജിന് മികച്ച കായിക കോളജിലുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പിലിനു മികച്ച സ്‌പോര്‍ട്‌സ് അധ്യാപകനുള്ള ജി.വി രാജ അവാര്‍ഡ് ലഭിച്ചിരുന്നു. ഒട്ടേറെ ദേശീയഅന്തര്‍ദേശീയ താരങ്ങളെ വാര്‍ത്തെടുത്തിട്ടുള്ള ക്രൈസ്റ്റ് കോളജ് തുടര്‍ച്ചയായി ഒന്‍പത് വര്‍ഷമായി കാലിക്കട്ട് യൂണിവേഴ്‌സിറ്റി ചാമ്പ്യന്മാരാണ്.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ അഞ്ച് ടീമുകള്‍ അടക്കം ബാസ്‌ക്കറ്റ് ബോള്‍, നെറ്റ് ബോള്‍, ഫുട്‌ബോള്‍, അത്‌ലറ്റിക്‌സ്, വോളിബോള്‍, ഹോക്കി, ഖോഖോ തുടങ്ങി അന്‍പതോളം ടീമുകള്‍ ക്രൈസ്റ്റ് കോളജില്‍ ഉണ്ട്. മികച്ച കായിക പരിശീലകരുടെ സാന്നിധ്യവും ചിട്ടയായ പരിശീലനവും ക്രൈസ്റ്റിന്‍റെ നേട്ടങ്ങള്‍ക്ക് കാരണമാകുന്നു. കൂടാതെ മികച്ച സൗകര്യങ്ങള്‍ ഒരുക്കി കോളേജ് മാനേജ്‌മെന്‍റിന്‍റെ അകമഴിഞ്ഞ പ്രോത്സാഹനവും കോളേജിന്‍റെ കായിക നേട്ടത്തിന് പിറകിലുണ്ട്.

District News

കനാല്‍വെള്ളമെത്തിയില്ല; കാര്‍ഷിക വിളകള്‍ ഉണക്കുഭീഷണിയിലായി

മറ്റത്തൂര്‍: ഇറിഗേഷന്‍ കനാലില്‍ വെള്ളം തുറന്നുവിടാന്‍ വൈകുന്നതുമൂലം മറ്റത്തൂര്‍ പഞ്ചായത്തിലെ മലയോരമേഖലയില്‍ ജലക്ഷാമം രൂക്ഷമായി. മറ്റത്തൂര്‍ ഇറിഗേഷന്‍ കനാല്‍ കടന്നുപോകുന്ന ഒട്ടുമിക്ക പ്രദേശങ്ങളിലും കിണറുകള്‍ വറ്റിവരണ്ടു കിടക്കുകയാണ്. കുളങ്ങളിലും ജലനിരപ്പ് ഗണ്യമായി താഴ്ന്നുപോയിട്ടുണ്ട്.

കിണറുകളേയും കുളങ്ങളേയും ആശ്രയിച്ച് ജലസേചനം നടത്തുന്ന കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. ദിവസങ്ങളോളം ജലസേചനം നടത്താത്തതിനാല്‍ പലയിടത്തും കാര്‍ഷിക വിളകള്‍ ഉണക്കുഭീഷണിയിലായി. ഒരാഴ്ചയിലേറെ ജലസേചനം നടത്താതിരുന്നാല്‍ ജാതിമരങ്ങള്‍ക്ക് ഉണക്കം ബാധിക്കുമെന്നതിനാല്‍ ജാതികര്‍ഷകരാണ് വെള്ളമില്ലാത്തതു മൂലം ഏറെ ദുരിതമനുഭവിക്കുന്നത്.

ഒമ്പതുങ്ങല്‍,ചുങ്കാല്‍,കുഞ്ഞാലിപ്പാറ എന്നിവിടങ്ങളിലും കനാല്‍വെള്ളമില്ലാത്തതിനാല്‍ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. മറ്റത്തൂര്‍ കനാലിന്‍റെ ശാഖയായ മൂന്നുമുറി ഉപകനാലിന്‍റെ ആയക്കെട്ടു പരിധിയിലും കിണറുകള്‍ വറ്റിതുടങ്ങി. എത്രയും വേഗം കനാലിലേക്ക് വെള്ളം തുറന്നുവിട്ട് ജലക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.

District News

നിപ്മറില്‍ നൂതന ശാസ്ത്രീയ പരിശീലനം ഉടന്‍ തുടങ്ങും: മന്ത്രി ബിന്ദു

ഇരിങ്ങാലക്കുട: ഭിന്നശേഷിയുള്ളവര്‍ക്ക് നൂതന ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനുള്ള പദ്ധതി നിപ്മര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും.

ഭിന്നശേഷിക്കാരായവരെ സ്വയം പര്യാപ്തരാക്കാന്‍ ഭിന്നശേഷി സ്വയം സഹകരണ സംഘങ്ങള്‍ക്കുള്ള അനുമതി ഒരു മാസത്തിനകം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. 73 കോടി രൂപ ചെലവഴിച്ച് 250 ബെഡുകളുള്ള റീഹാബ് ആശുപത്രിയും കോളജ് കെട്ടിടവുമാണ് നിപ്മര്‍ പരിസരത്ത് നിര്‍മിക്കുന്നത്.

നിപ്മര്‍ ഇരിങ്ങാലക്കുട എംസിപി കണ്‍വന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച നിപ്മറിലെ ഭൗതിക വികസന പദ്ധതികളുടെ പ്രഖ്യാപനവും ഭിന്നശേഷി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങില്‍ വികസന പദ്ധതികളുടെ ഭരണാനുമതി നിപ്മര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അബ്ബാസലിക്ക് മന്ത്രി കൈമാറി. മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി. ചന്ദ്രബാബുവിനെ മന്ത്രി ആദരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ജയഡാളി, ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി.ജി. ശങ്കരനാരായണന്‍, വത്സല ബാബു, സുഭാഷിണി രാജീവ്, മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ എന്നിവര്‍ സംബന്ധിച്ചു. നിപ്മര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ടി.കെ. അബ്ബാസ് അലി സ്വാഗതവും സാമൂഹ്യ നീതി വകുപ്പ് ജില്ലാ ഓഫീസര്‍ കെ.ആര്‍. പ്രദീപന്‍ നന്ദിയും പറഞ്ഞു.

District News

ഇരിങ്ങാലക്കുട നഗരസഭാ വികസന സദസ്

ഇരിങ്ങാലക്കുട: നഗരസഭപദ്ധതി രൂപവത്കരണത്തിനായി സംഘടിപ്പിച്ച വികസനസദസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍ അധ്യക്ഷതവഹിച്ചു. വൈസ് ചെയര്‍ പേഴ്‌സണ്‍ ചിന്താ ധര്‍മരാജന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. വി.സി. വര്‍ഗീസ്, ടി.എ. പോള്‍, റോണി പോള്‍, മിനി ജോസ്, പ്രവീണ്‍സ് ഞാറ്റുവെട്ടി, പി.വി. ശിവകുമാര്‍, പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.

സംസ്‌കാരസാഹിതിയുടെ നേതൃത്വത്തില്‍ ജനങ്ങളില്‍നിന്ന് സമാഹരിച്ച വികസനനിര്‍ദേശങ്ങള്‍ ചെയര്‍മാന്‍ എം.പി. ജാക്‌സന് നല്‍കി. നിയോജകമണ്ഡലം ചെയര്‍മാന്‍ അരുണ്‍ ഗാന്ധിഗ്രാം, ജനറല്‍ സെക്രട്ടറി ഭരത്കുമാര്‍ പൊന്തേംകണ്ടത്ത്, ഭാരവാഹികളായ ടി.ജി. പ്രസന്നന്‍, വിനോദ്, സുരഭി വിനോദ്, ജോസഫ് പള്ളിപ്പാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

District News

ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍; ഒരുങ്ങുന്നു, പുതിയ പാര്‍ക്കിംഗ്

കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പുതിയ പാര്‍ക്കിംഗ് കേന്ദ്രമൊരുങ്ങുന്നു. റെയില്‍വേ സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും പക്ഷിക്കാഷ്ഠം വീഴുന്ന പ്രശ്‌നത്തിന് പരിഹാരം വേണമെന്നുമുള്ള ഏറെക്കാലത്തെ ആവശ്യങ്ങള്‍ക്കാണ് ഇതോടെ പരിഹാരമാകുന്നത്.

ഒരു നൂറ്റാണ്ടിലേറെയായി കാടുപിടിച്ചു കിടന്ന സ്ഥലമാണ് നവീകരിച്ച് പാര്‍ക്കിംഗ് കേന്ദ്രമാക്കി ഒരുക്കുന്നത്. ഇതിനു പുറമേ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച ഉപയോഗശൂന്യമായി കിടന്ന ശൗചാലയത്തിന്‍റെയും എസി വിശ്രമമുറിയുടേയും നവീകരണവും തൃശൂര്‍ ഭാഗത്തേക്കുള്ള 600 മീറ്റര്‍ നീളമുള്ള പ്ലാറ്റ് ഫോമില്‍ ടൈല്‍ വിരിക്കുന്ന ജോലികളും പൂര്‍ത്തിയായി.

ഷെല്‍ട്ടറുകളുടെയും ഇരിപ്പിടങ്ങളുടേയും നിര്‍മാണവും ഹൈമാസ്റ്റ് ലൈറ്റ്, സ്റ്റേഷന്‍ കവാടം എന്നിവ സ്ഥാപിക്കുന്നതിനുള്ള പണികളും ഉള്‍പ്പെടെ രണ്ട് കോടിരൂപയിലേറെ രൂപയുടെ പ്രവര്‍ത്തനങ്ങളാണിപ്പോള്‍ നടക്കുന്നത്.

District News

സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസിന് ബാങ്ക് ഓഫ് ബറോഡ അച്ചീവ്‌മെന്‍റ് അവാര്‍ഡ്

കൊടകര: സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസിനെ ബാങ്ക് ഓഫ് ബറോഡ ദേശീയ തലത്തിലുള്ള മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നായി തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഈ നേട്ടം കൈവരിക്കുന്നത്. ഇന്ത്യയിലെ മികച്ച കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ബെസ്റ്റ് ഇന്‍ അക്കാഡമിക്‌സ്, ബെസ്റ്റ് ഇന്‍ സ്‌പോര്‍ട്‌സ്, ബെസ്റ്റ് ഓള്‍ റൗണ്ടര്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി ബാങ്ക് ഓഫ് ബറോഡ നല്‍കുന്ന അച്ചീവ്‌മെന്‍റ്് അവാര്‍ഡിന് സഹൃദയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ എംബിഎ രണ്ടാം വര്‍ഷത്തിലെ മൂന്നു വിദ്യാര്‍ഥികള്‍ അര്‍ഹരായി.

അക്കാഡമിക്‌സില്‍ മികച്ച സ്‌കോര്‍ നേടിയ കെ.ആദിത്യ, സ്‌പോര്‍ട്‌സില്‍ കൈപ്രത്ത് നേഹാവിനോദ്, മികച്ച ഓള്‍റൗണ്ടറായി മനീഷ രാജീവ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.

ബാങ്ക് ഓഫ് ബറോഡ തൃശൂര്‍ റീജിയണല്‍ ഹെഡ് പി.വിമല്‍ജിത്ത് വിദ്യാര്‍ഥികള്‍ക്ക് സമ്മാനത്തുകയായ 93000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ മോണ്‍.വില്‍സണ്‍ ഈരത്തറ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈദ്യരത്‌നം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.ടി. യധു നാരായണന്‍ മൂസ് മുഖ്യാതിഥിയായിരുന്നു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. ജിനോ ജോണി മാളക്കാരന്‍, ഡയറക്ടര്‍ ഡോ. ധന്യ അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളും അധ്യാപകരും, സമ്മാനാര്‍ഹരായ വിദ്യാര്‍ഥികളുടെ മാതാപിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

District News

സെന്‍റ് ജെയിംസ് ആശുപത്രിയിൽ ഹാൻഡ് സർജറി ദേശീയ സെമിനാർ

ചാലക്കുടി: സെന്‍റ് ജെയിംസ് ആശുപത്രിയിൽ രണ്ടുദിവസം നീണ്ടു നില്ക്കുന്ന ഹാൻഡ് സർജറി ദേശീയ സെമിനാർ ഇന്ന് ആരംഭിക്കും.

ഇന്ത്യൻ സൊസൈറ്റി ഫോർ സർജറി ഓഫ് ഹാൻഡിന്‍റെ മാർഗനിർദേശത്തിൽ കൈയിലെ പരിക്കുകളും രോഗങ്ങളും സംബന്ധിച്ച ചികിത്സയിൽ അറിവ് വർധിപ്പിക്കുകയും വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിനുമായിട്ടാണ് ദേശീയ കോൺഫറൻസും വർക്ക്ഷോപ്പും സംഘടിപ്പിക്കുന്നത്.

പ്രമുഖരുടെ പ്രഭാഷണങ്ങൾ സംവാദക സെഷനുകൾ, പ്രായോഗിക പരിശീലന വർക്ക് ഷോപ്പുകൾ എന്നിവയുടെ സമന്വയത്തിലൂടെ രോഗികളുടെ പരിചരണനിലവാരം ഉയർത്തുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്.

‌ഇന്ത്യൻ സൊസൈറ്റി ഫോർ സർജറി ഓഫ് ഹാൻഡിന്‍റെ അംഗങ്ങൾ പ്രസിഡന്‍റ് ഡോ. അനിൽ കെ ബട്ട്, പ്രശസ്‌ത സിനീയർ പ്ലാസ്റ്റിക്ക് സർജൻ ഡോ. ജയകുമാർ, കസ്‌തൂർബ മെഡിക്കൽ കോളജിലെ കോഴ്‌സ്‌ ഡയറക്‌ടറും, മുൻ പ്രസിഡന്‍റുമായ ഡോ. ബാസ്കർ ആനന്ദ്കുമാർ തുടങ്ങിയവർ പങ്കെടുക്കും.

ഇന്ന് ഒമ്പതിന് ഇരിങ്ങാലക്കുട രൂപത അധ്യക്ഷനും സെന്‍റ് ജെയിംസ് ആശുപത്രി ട്രസ്റ്റിന്‍റെ രക്ഷാധികാരിയുമായ ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടന കർമം നിർവഹിക്കും. സിനീയർ പ്ലാസ്റ്റിക്ക് സർജൻ ഡോ. ജയകുമാർ മുഖ്യാതിഥിയായിരിക്കും. കോഴ്‌സ് ഡയറക്‌ടറും, മുൻ പ്രസിഡന്‍റുമായ ഡോ. ബാസ്ക്കറാനന്ദ് കുമാർ അധ്യക്ഷത വഹിക്കും.
പത്രസമ്മേളനത്തിൽ ഡയറക്‌ടർ റവ. ഡോ. ആന്‍റു ആലപ്പാടൻ, ജോയിന്‍റ് ഡയറക്‌ടർ ഫാ. ആന്‍റണി മുക്കാട്ടുകരക്കാരൻ, ഡോ. പ്രസാദ് വർക്കി, ഡോ. പി. എസ്. ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.

District News

6000 ഏക്കർ നെൽകൃഷി ഉണക്കുഭീഷണിയിൽ, ജില്ലാ കളക്ടറെ ഉപരോധിച്ച് കോണ്‍ഗ്രസ്

സ്വന്തം ലേഖിക

തൃശൂർ: ജില്ലയിലെ പടിഞ്ഞാറ്-വടക്ക് മേഖലയിൽ നെൽകൃഷിക്കു വെള്ളമെത്താത്തതിൽ പ്രതിഷേധിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനെ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ ഉപരോധിച്ചു.

അടാട്ട്, തോളൂർ, പാവറട്ടി, മുല്ലശേരി, എളവള്ളി, വെങ്കിടങ്ങ് പഞ്ചായത്തിലെ കതിർ വന്നുകൊണ്ടിരിക്കുന്ന നെൽകൃഷിയാണ് വെള്ളംകിട്ടാതെ ഉണങ്ങിയത്. ചിമ്മിനി ഡാമിൽനിന്ന് വെള്ളം വിട്ടെങ്കിലും ഈ പ്രദേശങ്ങളിൽ 15 ദിവസത്തോളമായി വെള്ളം എത്തിയിട്ടില്ല. 6000 ഏക്കർ നെൽകൃഷിയാണ് ഉണക്കുഭീഷണി നേരിടുന്നത്.

ഇതിനെതിരേയാണ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് ടി.എൻ. പ്രതാപൻ, അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് അനിൽ അക്കര എന്നിവരുടെ നേതൃത്വത്തിൽ ഉപരോധം നടത്തിയത്. ഡിസിസി പ്രസിഡന്‍റ് അഡ്വ. ജോസഫ് ടാജറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു. കോൾ കർഷകസംഘം പ്രസിഡന്‍റ് കെ.കെ. കൊച്ചുമുഹമ്മദ്, കോൾ ഉപദേശകസമിതി അംഗം അഡ്വ.വി. സുരേഷ് കുമാർ, മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ക്ലമന്‍റ് ഫ്രാൻസീസ്, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്‍റ് ഗ്രേസി ജേക്കബ്, പി.കെ. രാജൻ, കെ.കെ. ബാബു, പി.ആർ. വർഗീസ്, എ.കെ. അർജുനൻ സുനിൽ അന്തിക്കാട് തുടങ്ങിയവർ പങ്കെടുത്തു.

ഉപരോധം കുത്തിയിരിപ്പുസമരത്തിലേക്കുമാറിയതോടെ വൈകീട്ട് നാലിന് ജില്ലാ കളക്ടർ കോൾ കർഷകപ്രതിനിധികളുടെയും ഇറിഗേഷൻ ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു. വെള്ളം എത്താത്ത കൃഷിയിടങ്ങളിലേക്ക് അടിയന്തരമായി വെള്ളം എത്തിക്കണമെന്നു കളക്ടർ ഉത്തരവിറക്കി. ദുരന്തനിവാരണപദ്ധതിപ്രകാരം നടപടിയെടുക്കാൻ സബ് കളക്ടർ അഖിൽ വി. മേനോനെ ചുമതലപ്പെടുത്തി. ഇറിഗേഷൻ ഇഇ സിനി, പീച്ചി ഇറിഗേഷൻ എഇ അരുണ്‍ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തിലേക്കു വെള്ളമെടുക്കുന്നതു തടയാൻ പോലീസിന്‍റെ സഹായം തേടാമെന്നും പാടശേഖരത്തോടുചേർന്നുള്ള അനധികൃതകന്പനികളുടെ പ്രവർത്തനം തടയുമെന്നും അധികൃതർ അറിയിച്ചു. പരമാവധി വെള്ളം പാടശേഖരത്തിലേക്ക് എത്തിക്കും. ഇതിനായി പാടങ്ങൾ നേരിൽകണ്ടു വിലയിരുത്തും. ചണ്ടി മാറ്റാനുള്ള ടെൻഡർ നൽകിയെന്നും അറിയിച്ചു.

ചിമ്മിനി ഡാമിൽനിന്നു വെള്ളം തുറന്നുവിട്ടിട്ടും ആവശ്യത്തിനുള്ള വെള്ളം പാടശേഖരങ്ങളിലേക്ക് എത്താത്തതാണ് കർഷകരെ പ്രതിസന്ധിയിലാക്കിയത്. കനാലുകളിൽ കരുവാലിച്ചണ്ടിയും കുളവാഴച്ചണ്ടിയും അടിഞ്ഞുകൂടിയതോടെ വെള്ളത്തിന്‍റെ ഒഴുക്ക് മന്ദഗതിയിലാണ്. ഇതു നീക്കംചെയ്യാനുള്ള പ്രവൃത്തികൾക്കു ധനസഹായവും മറ്റും ദുരന്തനിവാരണ ഫണ്ടിൽനിന്നും ലഭ്യമാക്കാമെന്ന് സബ് കളക്ടർ അഖിൽ വി. മേനോൻ അറിയിച്ചു.

 

District News

പുതുക്കാട് ബാറിൽ സംഘര്‍ഷം

പുതുക്കാട്: ഹോളിഡേ പാര്‍ക്ക് ബാര്‍ കോമ്പൗണ്ടില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാലു പ്രതികളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

കൊടകര ഉളുന്പത്തുകുന്ന് നാറോലി വീട്ടില്‍ വിഷ്ണു, മറ്റത്തൂര്‍ വാസുപുരം ചാക്കയില്‍ വീട്ടില്‍ ആയുഷ്, കുറ്റിക്കാട് കോഴിപ്പാടന്‍ വീട്ടില്‍ അജിത്ത്, ചാലക്കുടി കാട്ടുതുരുത്തില്‍ വീട്ടില്‍ ജോസഫ് എന്നിവരാണ് അറസ്റ്റിലായത്.

വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ബാര്‍ കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ ഓട്ടംവിളിച്ചിട്ട് വരാത്തതിലുള്ള വൈരാഗ്യത്തില്‍ ഡ്രൈവറായ മോഹനനെയും ഓട്ടോയില്‍ ഇരിക്കുകയായിരുന്ന പുതുക്കാട് സ്വദേശി അയ്യപ്പനെയും പ്രതികള്‍ മര്‍ദിക്കുകയായിരുന്നു. ആക്രമണത്തില്‍ അയ്യപ്പന്‍റെ ഒരു പല്ല് നഷ്ടമാവുക‍യും മുഖത്തു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രതികള്‍ വീണ്ടും ഇവരെ ആക്രമിക്കാന്‍ ശ്രമിക്കുന്നതു തടയാനെത്തിയ പുതുക്കാട് സ്വദേശി ബിജോയെ ബിയര്‍ കുപ്പികൊണ്ട് വയറ്റില്‍ കുത്തി പരിക്കേല്‍പ്പിച്ചു. അക്രമത്തിനുശേഷം ബാര്‍ കോമ്പൗണ്ടിലും പുറത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍ വഴിയില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങളുടെ ചില്ല് തകര്‍ക്കുകയും ഹോട്ടലിലെ ബൈക്കുകള്‍ മറിച്ചിടുകയും പാര്‍ക്കിംഗ് ഗ്രൗണ്ടിലെ ലൈറ്റുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

പുതുക്കാട് എസ്‌ഐമാരായ പ്രദീപ്, പാട്രിക്, ജിഎസ്‌ഐ സുധീഷ്, സിപിഒ നവീന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.

District News

പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ മാർച്ചിൽ സംഘർഷം; ജലപീരങ്കി

അയ്യന്തോള്‍: പട്ടികജാതി മോര്‍ച്ച ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എൻ.കെ. സുധീർ അടക്കം നിരവധി പ്രവർത്തകർക്കു പരിക്കേറ്റു.

പട്ടികജാതിവിഭാഗങ്ങളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് പടിഞ്ഞാറേകോട്ടയില്‍നിന്നു പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കളക്ടറേറ്റിനുമുന്നിലെ ബാരിക്കേഡുകള്‍ തള്ളിമാറ്റി മുന്നോട്ടുപോകാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്നു പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

ബിജെപി സംസ്ഥാനസെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് മനോജ് നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് ഷാജുമോന്‍ വട്ടേക്കാട് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സിറ്റി ജില്ലാ പ്രസിഡന്‍റ് ജസ്റ്റിന്‍ ജേക്കബ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.കെ.ആര്‍. ഹരി, പി.കെ. ബാബു, ലോചനന്‍ അമ്പാട്ട്, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, എൻ.ആർ. റോഷന്‍ എന്നിവര്‍ പ്രസംഗിച്ചു

 

District News

ചുളുവിലയിൽ പച്ചകുത്തിയാൽ...

സി.ജി. ജിജാസൽ

തൃശൂർ: സാംസ്കാരിക നഗരിയുടെ തെരുവോരങ്ങളിൽ അശാസ്ത്രീയ പച്ചകുത്തൽ സംഘങ്ങൾ വീണ്ടും പിടിമുറുക്കുന്നു. ഇതരസംസ്ഥാനങ്ങളിൽനിന്ന് കുടുംബസമേതം എത്തുന്ന സംഘങ്ങൾ നഗരത്തിലെ തിരക്കേറിയ ഫുട്പാത്തുകളും തണൽമരങ്ങളും കേന്ദ്രീകരിച്ചാണ് താൽക്കാലിക താവളങ്ങൾ ഒരുക്കിയിരിക്കുന്നത്. വെറും നൂറുരൂപയിൽ തുടങ്ങുന്ന നിരക്കിൽ ആകൃഷ്ടരായി പച്ചകുത്താൻ കൈനീട്ടുന്നവരെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

നിരക്ക് ചെറുത്;
അപകടം വലുത്

അംഗീകൃത ടാറ്റൂ സ്റ്റുഡിയോകളിലെ ഉയർന്ന നിരക്ക് ഭയന്നാണ് പലരും റോഡരികിലെ ഈ കെണികളിൽ ചെന്നുപെടുന്നത്. 15 മിനിറ്റു മുതൽ അരമണിക്കൂറിനുള്ളിൽ പച്ചകുത്തൽ പൂർത്തിയാകുമെന്നതും യുവാക്കളെ ആകർഷിക്കുന്നു. മലയാളികളിൽ ഏറിയപങ്കും സ്വന്തം പേരോ ഇഷ്ടപ്പെട്ടവരുടെ പേരോ കൈത്തണ്ടയിൽ കുത്താനാണ് ഇവരെ സമീപിക്കുന്നത്. എന്നാൽ ഇതിനായി ഉപയോഗിക്കുന്ന സൂചികളോ മഷിയോ സുരക്ഷിതമാണോ എന്ന് ആരും പരിശോധിക്കാറില്ല.

രോഗങ്ങൾ പകരുന്ന
വഴികൾ

ശാസ്ത്രീയമായ അണുനശീകരണം ഇല്ലാതെ നടത്തുന്ന പച്ചകുത്തൽ വഴി എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ മാരകമായ രക്തജന്യരോഗങ്ങൾ ഒരാളിൽനിന്നു മറ്റൊരാളിലേക്ക് പടരാൻ സാധ്യതയുണ്ട്.

• ലോഹക്കൂട്ടുകൾ: സ്ഥിരമായി നിലനിൽക്കുന്ന ടാറ്റൂ മഷികളിൽ വലിയ അളവിൽ ലോഹക്കൂട്ടുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിൽ കലരുന്നത് കാൻസർ പോലുള്ള മാരകരോഗങ്ങൾക്ക് കാരണമായേക്കാം.
• അണുബാധ: പൊടിപടലങ്ങൾ നിറഞ്ഞ തുറസായ സ്ഥല
ങ്ങളിൽവച്ച് പച്ചകുത്തുന്നത്
മുറിവുകൾ പഴുക്കാനും അ
ണുബാധ രക്തത്തിൽ കലർന്നു ഗുരുതരമായ ശാരീരിക അവസ്ഥകളിലേക്ക് നീങ്ങാനും ഇടയാക്കും.
• ഗുണനിലവാരമില്ലാത്ത മഷി: അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാത്ത വീര്യംകൂടിയ രാസവസ്തുക്കൾ അടങ്ങിയ മഷികൾ ചർമത്തിൽ കടുത്ത അലർജിക്കും ദീർഘകാല പ്രത്യാഘാതങ്ങൾക്കും കാരണമാകും.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അലക്ഷ്യമായ പച്ചകുത്തൽ അത്ര സുരക്ഷിതമല്ല. ഒരാൾക്ക് ഉപയോഗിച്ച സൂചിതന്നെ മറ്റൊരാൾക്ക് ഉപയോഗിക്കുന്നത് രോഗങ്ങൾ പടരാൻ ഇടയാക്കും. പണം ലാഭിക്കാൻ വേണ്ടി സ്വന്തം ആരോഗ്യം പണയപ്പെടുത്തരുതെന്നുമാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

അധികൃതർ കാണുന്നില്ലേ?
ജില്ലാ ആരോഗ്യകേന്ദ്രത്തിന്‍റെയും കോർപറേഷൻ ആസ്ഥാനത്തിന്‍റെയും വിളിപ്പാടകലെയാണ് യാതൊരു ലൈസൻസോ, സുരക്ഷാ മാനദണ്ഡങ്ങളോ ഇല്ലാതെ ഈ സംഘങ്ങൾ തമ്പടിച്ചിരിക്കുന്നത്. മുൻപ് പലതവണ അധികൃതർ നടപടിയെടുത്തിട്ടുണ്ടെങ്കിലും കുറച്ചുദിവസത്തെ ഇടവേളയ്ക്കുശേഷം ഇവർ വീണ്ടും സജീവമാകുകയാണ്.
നഗരഹൃദയത്തിൽ ഇത്രയുംവലിയ ആരോഗ്യഭീഷണി ഉയർന്നിട്ടും ബന്ധപ്പെട്ട വകുപ്പുകൾ കാണിക്കുന്ന നിസംഗതയിൽ ജനങ്ങളിൽ പ്രതിഷേധം ശക്തമാണ്.

District News

ഡോക്ടർമാരുടെ സമരം ശക്തമാകുന്നു; ചികിത്സയും പഠനവും പ്രതിസന്ധിയിൽ

മുളങ്കുന്നത്തുകാവ്: ശമ്പളപരിഷ്കരണ കുടിശികയും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരം ശക്തമാകുന്നു. ഗവ. മെഡിക്കൽ കോളജിൽ ഒപി സേവനങ്ങളും അധ്യാപനവും ബഹിഷ്കരിച്ചതോടെ രോഗികളും വിദ്യാർഥികളും ഒരുപോലെ ദുരിതത്തിലായി. വരുംദിവസങ്ങളിൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾകൂടി നിർത്തിവയ്ക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.

കോവിഡ് മഹാമാരിയുടെ കാലത്തു ലോകം നിശ്ചലമായപ്പോൾ ജീവൻ പണയപ്പെടുത്തി സേവനം അനുഷ്ഠിച്ചവരോടാണ് സർക്കാർ അവഗണന കാട്ടുന്നതെന്നു ഡോക്ടർമാർ ആരോപിക്കുന്നു. ലോകം നിശ്ചലമായപ്പോൾ ഞങ്ങൾ ഉണർന്നു പ്രവർത്തിച്ചു എന്ന വാചകമടങ്ങിയ വലിയ ബാനറുകൾ ഉയർത്തിയാണ് പ്രതിഷേധം. സംസ്ഥാനജീവനക്കാർക്കു നാലു ഗഡു കുടിശിക നൽകിയപ്പോഴും മെഡിക്കൽ കോളജ് ഡോക്ടർമാരെ പാടെ അവഗണിച്ചുവെന്നാണ് ഇവരുടെ പരാതി. പുതിയ തസ്തികകൾ സൃഷ്ടിച്ച് ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കണമെന്ന ആവശ്യത്തിലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല.

ചികിത്സാബഹിഷ്കരണത്തിനുപുറമേ മെഡിക്കൽ വിദ്യാർഥികളുടെ ക്ലാസുകളും ഡോക്ടർമാർ ഉപേക്ഷിച്ചതോടെ കോളജിന്‍റെ അക്കാദമിക് പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടു. സമരം നീളുന്ന സാഹചര്യത്തിൽ ഡോക്ടർമാർക്കെതിരേ കർശനനടപടി സ്വീകരിക്കാനാണ് ആരോഗ്യവകുപ്പിന്‍റെ നീക്കം.

എന്നാൽ, ആവശ്യങ്ങൾ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമരസമിതി. വരുംദിവസങ്ങളിൽ സമരം കൂടുതൽ തീവ്രമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം. ഇതോടെ ജില്ലയിലെ പ്രധാന ചികിത്സാകേന്ദ്രമായ മെഡിക്കൽ കോളജിന്‍റെ പ്രവർത്തനം പാളുമോ എന്ന ആശങ്കയിലാണ് പൊതുജനം.

District News

കോയന്പത്തൂർ ബസുകൾ റൂട്ടുമാറ്റി, വലഞ്ഞതു തീരദേശയാത്രികർ

തൃശൂർ: സ്വകാര്യബസ് ലോബികളെ സഹായിക്കാൻ കെഎസ്ആർടിസിയുടെ ദീർഘദൂര ജനകീയബസ് സർവീസുകൾ മാസങ്ങളായി റൂട്ടുമാറ്റി ഓടിക്കുന്നുവെന്ന ആക്ഷേപവുമായി ഒരുകൂട്ടം യാത്രികർ.

പറവൂരിൽനിന്നു കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പിള്ളി, തൃശൂർ, പാലക്കാട് വഴി കോയന്പത്തൂരിലേക്കും തിരിച്ചും ഈ വഴി സർവീസ് നടത്തിയിരുന്ന രണ്ടു ബസുകൾ ഏഴുമാസമായി റൂട്ടുമാറ്റിയെന്നാണ് ആക്ഷേപം.

രാവിലെ അഞ്ചിനും 6.45നുമാണു ബസുകൾ പറവൂരിൽനിന്നു സർവീസ് നടത്തുന്നത്. ഇതിൽ ആറേമുക്കാലിനുള്ള ബസ് ആലുവ, അങ്കമാലി വഴിയാണ് ഇപ്പോൾ തൃശൂരിലേക്കെത്തുന്നത്. രണ്ടു ബസുകളും കോയന്പത്തൂരിൽനിന്നു തിരിച്ച് രാത്രി 7.30, 9.30 സമയങ്ങളിൽ തൃശൂരിലെത്തി അങ്കമാലി വഴിയാണിപ്പോൾ പറവൂരിലേക്കു സർവീസ് നടത്തുന്നത്. ഇതുമൂലം കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പിള്ളി മേഖലകളിലുള്ള വിദ്യാർഥികളും ജോലിക്കാരും കച്ചവടക്കാരുമായ യാത്രികർ ബുദ്ധിമുട്ടിലാണ്.

എൻഎച്ച് 66 വഴി സർവീസ് നടത്തുന്ന സ്വകാര്യബസുടമകളുടെ താത്പ‌ര്യസംരക്ഷണത്തിനായി രാഷ്‌ട്രീയ ഇടപെടലിനെത്തുടർന്നാണ് സർവീസ് മാറ്റിയതെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

തീരദേശത്തുള്ള യാത്രികരുടെ നിരന്തര ആവശ്യപ്രകാരം 2024 ഏപ്രിലിലാണ് രണ്ടു സർവീസുകളും ആരംഭിച്ചത്. എന്നാൽ രണ്ടു മാസം കഴിയുന്പോഴേക്കും ബസ് റൂട്ട്മാറ്റി ഓടിത്തുടങ്ങി. ഒരു കിലോമീറ്ററിനു 40 രൂപയോളം കെഎസ്ആർടിസിക്കു വരുമാനമുണ്ടാക്കിയിരുന്ന സർവീസുകളാണ് സ്വകാര്യ ബസ് ഉടമകളുടെ ഇംഗിതത്തിനു വഴങ്ങി റൂട്ടുമാറ്റിയത്. പറവൂർ- തൃശൂർ 55 കിലോമീറ്റർ നേരിട്ടു സർവീസുകളില്ലാതിരുന്നതിനാലും ദൂരം ഏറ്റവും കുറഞ്ഞ മാർഗമായതിനാലും രണ്ടു സർവീസുകളും ജനകീയമായിരുന്നു.

പറവൂരില്‍നിന്നു തൃശൂരിലേക്കു ജോലിക്കും മറ്റുമായെത്തുന്ന യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന പറവൂര്‍ ഡിപ്പോയുടെ പാലക്കാട് സര്‍വീസും ഇത്തരത്തില്‍ വഴിതിരിച്ചുവിടാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. വൈകീട്ട് 6.05 ന് തൃശൂരില്‍നിന്ന് ഇരിങ്ങാലക്കുട വഴി സര്‍വീസ് നടത്തിയിരുന്ന ബസ്, നിറയെ ബസുകളുള്ള അങ്കമാലി വഴിയാക്കിയതും കൊടുങ്ങല്ലൂര്‍ - തൃശൂര്‍ റൂട്ടിലെ സ്വകാര്യബസുകളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.

District News

പട്ടിക്കാട് ഗവ. സ്‌കൂൾ സ്റ്റേഡിയം നാടിനു സമർപ്പിച്ചു

പട്ടിക്കാട്: ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ സ്‌റ്റേഡിയം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. മൂന്ന് കോടി രൂപ ചെലവിട്ടുകൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ഇലവൻസ് ഗ്രൗണ്ടും ഗാലറിയും ഫെൻസിംഗും ഡ്രെയിനേജും റിട്ടേനിംഗ് വാളുമെല്ലാമായി മികച്ച നിലവാരത്തിലാണ് നിർമാണം. സ്‌റ്റേഡിയത്തിന്‍റെ ഭാഗമായി ഫ്ളഡ് ലൈറ്റും ഓപ്പൺ സ്‌റ്റേജ് കം ഗ്രീൻ റൂം, ഓപ്പൺ ജിം എന്നിവയും സജ്ജമാകുന്നുണ്ട്.

പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മിനു വർഗീസ് അധ്യക്ഷത വഹിച്ചു. പി.എസ്. വിനയൻ സ്വാഗതവും പ്രധാന അധ്യാപിക വി.കെ. ഷൈലജ നന്ദിയും പറഞ്ഞു. ജനപ്രതിനിധികളായ മാത്യു നൈനാൻ, കെ.പി ചാക്കോച്ചൻ, കെ.എ അബൂബക്കർ, ജോളി ജോർജ്, സീന വർഗീസ്, ടി.ബി. വിനോദ്, അജു തോമസ്, തൃശൂർ വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം. ബാലകൃഷ്ണൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാർ, എൻ.കെ രമേഷ്, പിടിഎ പ്രസിഡന്‍റ് ബിജു വർഗീസ്, പ്രിൻസിപ്പൽ സി.കെ സുനന്ദ, എസ്എംസി ചെയർമാൻ വി.ജി പ്രജീഷ്, എസ്എസ്ജി ചെയർമാർ പി.വി. സുദേവൻ, എംപിടിഎ പ്രസിഡന്‍റ് വിൻസി സനീഷ് എന്നിവരും വിവിധകക്ഷിനേതാക്കളും പങ്കെടുത്തു.

District News

സ്കൂളിന്‍റെ പേരിൽനിന്ന് സെന്‍റ് തോമസ് ഒഴിവാക്കി; പ്രതിഷേധം ശക്തം

തൃശൂർ: പുലിയന്നൂരിലെ സെന്‍റ് തോമസ് യുപി സ്കൂളിന്‍റെ ശതാബ്ദിയാഘോഷവേളയില്‍ സ്കൂളിന്‍റെ പേരില്‍നിന്ന് സെന്‍റ് തോമസ് എന്നതു വെട്ടിക്കളഞ്ഞ് ഗവ. യുപി സ്കൂള്‍ പുലിയന്നൂര്‍ എന്നാക്കി മാറ്റിയ സര്‍ക്കാര്‍നടപടിയില്‍ പ്രതിഷേധം ശക്തം. വേലൂര്‍ ഇടവകയിലെ വിശ്വാസികളിൽനിന്ന് സംഭാവന പിരിച്ച് 100 വര്‍ഷംമുമ്പ് അര്‍ണോസ് പാതിരി സ്ഥാപിച്ചതാണ് ഈ സ്കൂൾ.

സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയും കാലടി സര്‍വകലാശാല മുന്‍ ഡീനും വാസ്തുവിഭാഗം തലവനുമായിരുന്ന ഡോ.പി.വി. ഔസേഫ് സ്കൂള്‍പടിക്കല്‍ കിടന്നുകൊണ്ട് ഏകാംഗ ഉപവാസസമരം നടത്തി. പി.ഐ. ലാസര്‍മാസ്റ്റർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

സെന്‍റ് തോമസ് എന്നതു വെട്ടിക്കളയാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടി തന്ത്രപരമായ നീക്കങ്ങള്‍ നടത്തിയതായി ഡോ. ഔസേഫ് പരാതിപ്പെട്ടു. കെഎസ്ടിഎ എന്ന അധ്യാപകസംഘടന രൂപീകരിച്ച് അവരുടെ സ്വാധീനമുപയോഗിച്ച് സെന്‍റ് തോമസ് എന്ന പേര് നീക്കംചെയ്യാന്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിക്കുകയാണ് ഇവര്‍ ചെയ്തതെന്നും ഇഎംഎസും അച്യുതമേനോനും പഠിച്ച തൃശൂര്‍ സെന്‍റ് തോമസ് കോളജിന്‍റെ നാമം അഭിമാനപൂര്‍വമാണ് അവര്‍ എക്കാലവും ഓര്‍മിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധയോഗത്തിൽ പി.പി. യേശുദാസ് അധ്യക്ഷത വഹിച്ചു. പ്രസാദ് പുലിക്കോട്ടില്‍, ജോസ് ചെമ്പകശേരി, ജോണ്‍ കള്ളിയത്ത്, കെ.എ. ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

District News

പോപ്പ് പോൾ മേഴ്സി ഹോമിന് സൗത്ത് ഇന്ത്യൻ ബാങ്ക് സ്കൂൾ ബസ് സമ്മാനിച്ചു

പെരിങ്ങണ്ടൂർ: പോപ്പ് പോൾ മേഴ്സി ഹോമിനു സൗത്ത് ഇന്ത്യൻ ബാങ്ക് സ്കൂൾ ബസ് സമ്മാനിച്ചു. അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, മുനിസിപ്പൽ ചെയർപേഴ്സൺ മിനി അരവിന്ദൻ, സൗത്ത് ഇന്ത്യൻ ബാങ്ക് അസിസ്റ്റന്‍റ് ജനറൽ മാനേജർ ഷൈൻ കാപ്പൻ, പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട്, അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. അനീഷ് ചിറ്റിലപ്പള്ളി, കൗൺസിലർ മധു അമ്പലപുരം തുടങ്ങിയവർ പങ്കെടുത്തു.

District News

ടിപ്പറിൽനിന്നു ഹിറ്റാച്ചി മറിഞ്ഞുവീണു

വടക്കാഞ്ചേരി: ടിപ്പറിൽ നിന്നു ഹിറ്റാച്ചി മറിഞ്ഞുവീണു. വിദ്യാർഥികളും മറ്റു യാത്രക്കാരും അദ്ഭുതകരമായി രക്ഷപ്പെട്ടു. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ഇന്നലെ വൈകിട്ട് നാലോടെ പുന്നംപറമ്പിൽ സ്ഥിതി ചെയ്യുന്ന അമ്പലപ്പാട് സർവീസ് സഹകരണ ബാങ്കിന്‍റെ ബ്രാഞ്ച് ഓഫീസിലേക്ക് ടിപ്പറിൽ കൊണ്ടു പോകുകയായിരുന്ന ചെറിയ ജെസിബി മറിഞ്ഞുവീണ് ബാങ്കിന്‍റെ ഗ്ലാസ് ഉൾപ്പെടെയുള്ള ഭാഗം തകർന്നു. ഹിറ്റാച്ചി മറിയുന്ന സമയത്ത് മച്ചാട് സ്കൂൾ വിട്ട് നിരവധി വിദ്യാർഥികളും മറ്റു യാത്രക്കാരും ഉണ്ടായിരുന്നെങ്കിലും വൻ ദുരന്തം ഒഴിവായി.

പിച്ചി- വാഴാനി കോറിഡോറിന്‍റെയും പുന്നംപറമ്പ് പുല്ലാനിക്കാട് റോഡിന്‍റെയും നിർമാണത്തിലെ അപാകതയെ തുടർന്ന് പുന്നംപറമ്പ് സെന്‍ററിൽ അപകടം നിത്യസംഭവമാകുന്നു. റോഡ് നിർമാണത്തിലെ അപാകതയാണ് തുടർ അപകടങ്ങൾക്ക് കാരണമെന്നും അത് ഉടൻ ബന്ധപ്പെട്ടവർ ഇടപെട്ട് പരിഹരിക്കണമെന്നും സ്ഥലത്തുണ്ടായിരുന്ന ബാങ്ക് വൈസ് പ്രസിഡന്‍റ് കെ. ചന്ദ്രശേഖരൻ, ഡയർക്ടർമാരായ കുട്ടൻ മച്ചാട്, വർഗീസ് വാകയിൽ എന്നിവർ ആവശ്യപ്പെട്ടു.

District News

സന്ദർശകരുടെ നേരേ എത്തുന്ന റോബോട്ട് നായ കൗതുകമായി

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം അഖിലേന്ത്യാ പ്രദർശനത്തിൽ സന്ദർശകരുടെ നേരെ എത്തുന്ന റോബോട്ട് നായ കൗതുകമായി. നായയെ കാണാൻ വലിയതിരക്കാണ് അനുഭവപ്പെടുന്നത്. നാലു ലക്ഷം രൂപ വിലയുള്ള താണ് നായ. എക്സിബിഷൻ വേദിയിൽ കറങ്ങി നടക്കുകയാണ് എഐ നായ. കരടി, ആന, ജിറാഫ് തുടങ്ങിയ മൃഗങ്ങൾ, കാർ അക്വേറിയം, വെള്ളച്ചാട്ടം, അമ്യൂസ്മെന്‍റ് പാർക്ക്, സെൽഫി പോയിന്‍റ്, ഫുഡ് കോർട്ട്, വാണിജ്യ- വ്യവസായ സ്റ്റാളുകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.

നഗരസഭ, എക്സിബിഷൻ കമ്മിറ്റി,വ്യാപാരി - വ്യവസായി സമൂഹം, പൊതു രാഷ്ട്രീയ സാമൂഹ്യ- കലാ സാംസ്കാരിക കൂട്ടായ്മ എന്നിവയാണ് നേതൃത്വം. കഴിഞ്ഞ 14 മുതൽ ആരംഭിച്ച എക്സിബിഷൻ പ്രദർശനം ഈമാസം 25 വരെയാണ്. 40 രൂപയാണ് ടിക്കറ്റ് നിരക്കെന്ന് ജനറൽ കൺവീനർ അജിത് കുമാർ മല്ലയ്യ അറിയിച്ചു.

District News

ആദിവാസി ഉന്നതി നിവാസികൾക്ക് അവശ്യരേഖകൾ നൽകി

വാണിയംപാറ: അക്ഷയ ബിഗ് കാമ്പയിൻ ക്യാമ്പിലൂടെ വിവിധ ആദിവാസി ഉന്നതി നിവാസികൾക്ക് അവശ്യ രേഖകൾ നൽകി. പഴയന്നൂർ, പാണഞ്ചേരി, ചേലക്കര പഞ്ചായത്തിലെ വിവിധ ആദിവാസി ഉന്നതികളിൽ നിന്നുള്ള 132 പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.

59 പേർക്ക് ആധാർ, 22 പേർക്ക് റേഷൻ കാർഡ്, 36 പേർക്ക് കെ-സ്മാർട്ട്, 23 പേർക്ക് ഇ-ജില്ല സർട്ടിഫിക്കറ്റുകൾ തുടങ്ങിയ സേവനങ്ങൾ ലഭിച്ചു. കൂടാതെ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, വീട്ടുനമ്പർ, ജനന സർട്ടിഫിക്കറ്റ്, മരണ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ്, ആരോഗ്യ ഇൻഷ്വറൻസ് എന്നിവയും ലഭിച്ചു.

പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ആധികാരിക രേഖകൾ ഉറപ്പാക്കുന്നതിനും ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കുന്നതിനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന അക്ഷയ ബിഗ് കാമ്പയിൻ ഫോർ ഡോക്യുമെന്‍റ് ഡിജിറ്റൈസേഷൻ (എ.ബി.സി.ഡി.) പദ്ധതിയുടെ നാലാംഘട്ട ക്യാമ്പാണ് വാണിയംപാറയിൽ നടന്നത്.

ജില്ലാ ഭരണകൂടം, ടൈബൽ ഡെവലപ്‌മെന്‍റ് വകുപ്പ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത്, സംസ്ഥാന ഐടി മിഷനും അക്ഷയയും താലൂക്ക്, വില്ലേജ് ഓഫീസുകൾ, സിവിൽ സപ്ലൈസ്, ലീഡ് ബാങ്ക്, ആരോഗ്യ കൃഷി വകുപ്പുകൾ എന്നിവയുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനു വർഗീസ് ഉദ്ഘാടനം ചെയ്തു. അംഗം സനിൽ വാണിയംപാറ അധ്യക്ഷത വഹിച്ചു. ട്രൈബൽ ഡെവലപ്‌മെന്‍റ് ഓഫീസർ എം.ശശി, അസിസ്റ്റന്‍റ് സെക്രട്ടറി അരുൺ, പഞ്ചായത്തംഗങ്ങളായ സി.കെ.കൃപ, എം.എം.ജിജി, അക്ഷയ ജില്ലാ ഓഫീസ് ഉദ്യോഗസ്ഥരായ എസ്. സനൽ, നിർമല മാധവൻ, ധന്യ മേനോൻ ബി, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എൽ.പി പ്രദീപ്, എസ്.ടി പ്രമോട്ടർമാർ എന്നിവർ നേതൃത്വം നൽകി.

District News

കേച്ചേരിയിൽ കാർ കാനയിലേക്ക് മറിഞ്ഞ് അപകടം

കേച്ചേരി: എരനല്ലൂരിൽ നിയന്ത്രണംവിട്ട കാർ കാനയിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന നാല് യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.

ചൂണ്ടൽ ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ആൾട്ടോ കാറാണ് അപകടത്തിൽപെട്ടത്. എരനല്ലൂർ എത്തിയപ്പോൾ എതിർദിശയിൽ നിന്ന് മറ്റൊരു വാഹനത്തെ മറികടന്നെത്തിയ വാഹനത്തിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചുമാറ്റുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട കാർ റോഡരികിലെ കേബിൾ പോസ്റ്റിലും സ്വകാര്യ വ്യക്തിയുടെ മതിലിലും ഇടിച്ച് സമീപത്തെ കാനയിലേക്ക് മറിയുകയായിരുന്നു.
കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

District News

ലവണപ്പാടത്ത് തടികയറ്റിയ ലോറി മറിഞ്ഞു

വടക്കഞ്ചേരി: കിഴക്കഞ്ചേരി വാൽകുളമ്പ്- മേരിഗിരി മലയോരപാതയിൽ പനംകുറ്റി ലവണപ്പാടം എസ്എൻഡിപി ഓഫീസിനു മുന്നിൽ റോഡിലെ പാറക്കല്ലിൽ കയറി തടികയറ്റിയ ലോറി മറിഞ്ഞു. ആർക്കും പരിക്കില്ല.

വീതികുറഞ്ഞ റോഡിന്‍റെ പകുതിഭാഗം കോൺക്രീറ്റ് ചെയ്ത് ബലപ്പെടാൻ ഇട്ടിരിക്കുകയാണ്. ഇതിനാൽ മറുഭാഗത്തു കൂടിയാണു വാഹനങ്ങൾ കടന്നു പോകുന്നത്. ഈ ഭാഗത്ത് റോഡ് വശത്ത് ഉയർന്നുനിൽക്കുന്ന പാറക്കല്ലാണ് അപകട കാരണമാകുന്നത്.

വീതി കുറവായതിനാൽ പാറയിൽ കയറാതെ കടന്നുപോകാനും കഴിയില്ല. വാഹനങ്ങൾ പാറയിൽ കയറി നിരപ്പു വ്യത്യാസത്തിൽ മറിയുകയാണ്. കോൺക്രീറ്റ് ചെയ്തഭാഗം ബലപ്പെട്ട് അതിലൂടെ വാഹനങ്ങൾ കടത്തിവിട്ടുവേണം റോഡിന്‍റെ പാതിഭാഗംകൂടി കോൺക്രീറ്റിംഗ് പണി ആരംഭിക്കാൻ.

അതു വരെ താഴ്ന്നുകിടക്കുന്ന ഈ ഭാഗത്ത് മെറ്റലെങ്കിലും നിരത്തി നിരപ്പുവ്യത്യാസം കുറച്ച് അപകടമില്ലാതാക്കണമെന്നാണ് ആവശ്യം.കഴിഞ്ഞ ദിവസം ഇവിടെ ടയർ പൊട്ടി കാർ നിയന്ത്രണംതെറ്റുന്ന സ്ഥിതിയുണ്ടായി.

District News

മണ്ണാർക്കാട്ട് ബഹുനിലക്കെട്ടിടത്തിൽ വൻ തീപിടിത്തം: ലക്ഷങ്ങളുടെ നഷ്ടം

മണ്ണാർക്കാട്: മണ്ണാർക്കാട്ട് ബഹുനിലക്കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം.

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് ഷൂ പ്ലാനറ്റ് ഷോറൂമിൽ തീപിടിത്തമുണ്ടായത്. ബാഗ്, ഷൂ, ചെരുപ്പ് , ബെൽറ്റ് തുടങ്ങിയ ലെതർ ഉത്പന്നങ്ങൾ വിൽക്കുന്ന കടയിലായിരുന്നു തീപിടിത്തം.

മൂന്നുനില കെട്ടിടമാണ്. മുകളിൽ നിലയിലാണ് തീ കത്തുന്നതുകണ്ടത്. വലിയ ഷോറൂം ആയതിനാൽ തീ അണയ്ക്കാനുള്ള ശ്രമം നടന്നില്ല. തുടർന്ന് വട്ടമ്പലത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമില്ല. ലക്ഷക്കണക്കിനു രൂപയുടെ ഷൂകളും മറ്റ് ലെതർ ഉത്പന്നങ്ങളും കത്തിനശിച്ചു.

മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നൗഷാദ്, സജി തുടങ്ങിയവരുടെ നേതൃത്വത്തിൽ വി. സുരേഷ് കുമാർ, പ്രശാന്ത്, എം.എസ്. ഷബീർ, ടിജോ തോമസ്, എം.ആർ. രാഗിൽ, ഷെരീഫ്, രമേഷ്, ഹോം ഗാർഡ് പ്രദീപ്, കെ.എസ്. സുമേഷ് എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്.

കെട്ടിടത്തിനുള്ളിലൂടെ മുകളിലേക്കു ചെന്ന് രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്തത് കൂടുതൽ നാശനഷ്ടങ്ങൾക്കിടയാക്കിയെന്നു ഫയർഫോഴ്സ് ജീവനക്കാർ പറഞ്ഞു.

District News

പാലക്കുഴിയിൽ വനാതിർത്തിയിലൂടെ തൂക്കുവേലി സ്ഥാപിക്കൽ തുടങ്ങി

വടക്കഞ്ചേരി: പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽനിന്നും ആന ഉൾപ്പെടെയുള്ള മൃഗങ്ങൾ കൃഷിയിടങ്ങളിലെത്തുന്നതു തടയാൻ പാലക്കുഴിയിൽ വനാതിർത്തിയോടുചേർന്ന് സ്വകാര്യ ഭൂമിയിലൂടെയുള്ള സൗരോർജ തൂക്കുവേലി സ്ഥാപിക്കുന്ന പ്രവൃത്തിക്കു തുടക്കമായി.

പ്രവൃത്തിയുടെ ഉദ്ഘാടനം പിസിആർ ഭാഗത്ത് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. കലാധരൻ നിർവഹിച്ചു.

മുൻ മെംബർ പോപ്പി ജോൺ അധ്യക്ഷത വഹിച്ചു. മെംബർമാരായ റെൻസി ജോയ്സ്, തങ്കപ്പൻ, നെന്മാറ ഡിഎഫ്ഒ പി. പ്രവീൺ, ആലത്തൂർ റേഞ്ച് ഓഫീസർ സുബൈർ, പാലക്കുഴി സെന്‍റ് തോമസ് പള്ളി വികാരി ഫാ. ജസ്റ്റിൻ കോലംകണ്ണി എന്നിവർ പ്രസംഗിച്ചു. നബാർഡിന്‍റെ സഹായത്തോടെ 40 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി സ്ഥാപിക്കുന്നത്.

രണ്ടു മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. പാലക്കുഴിക്കുതാഴെ താണിചുവടു മുതൽ ചിമ്മിനി വനാതിർത്തികൂടി വരുന്ന പൊൻമുടി വരെ നാലര കിലോമീറ്റർ ദൂരത്തിലാണ് നിർമാണം. നിലവിൽ ഇത്രയും ദൂരത്തിൽ ട്രഞ്ചുകളോ വൈദ്യുതി വേലിയോ ഉണ്ട്. എന്നാൽ ഇതെല്ലാം തകർത്തും ആനകൾ കൃഷിയിടങ്ങളിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് തൂക്കുവേലി എന്ന പരീക്ഷണംകൂടി പാലക്കുഴിയിൽ നടത്തുന്നത്. വനത്തിലൂടെ തൂക്കുവലി സ്ഥാപിക്കാൻ കടമ്പകൾ ഏറെ കടക്കേണ്ടതുള്ളതിനാൽ വനാതിർത്തിയോടുചേർന്ന സ്വകാര്യഭൂമിയിലൂടെയാണ് വേലി സ്ഥാപിക്കുന്നത്.

District News

ജില്ലയിൽ നെല്ലുസംഭരണം തുടങ്ങി

പാലക്കാട്: ജില്ലയിൽ നെല്ലുസംഭരണത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം തൃത്താല മണ്ഡലത്തിൽ കപ്പൂർ ഗ്രാമപഞ്ചായത്തിലെ പള്ളങ്ങാട്ടുചിറയിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.

പള്ളങ്ങാട്ടുചിറയിൽനിന്ന് അഞ്ചുലോഡ് നെല്ലാണ് സംഭരിച്ചത്. പട്ടിത്തറ ഗ്രാമ പഞ്ചായത്തിലെ വട്ടേനാട് പാടശേഖരം, ചാലിശ്ശേരി പഞ്ചായത്തിലെ മേപ്പാടം പാടശേഖരം എന്നിവിടങ്ങളിൽനിന്ന് ഓരോ ലോഡുവീതവും തൃത്താല പഞ്ചായത്തിലെ തൃത്താല പാടശേഖരത്തിൽനിന്ന് രണ്ടുലോഡും സംഭരിച്ചു.

ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി 30 ലോഡ് നെല്ലുകളാണ് സംഭരിച്ചത്. കഴിഞ്ഞദിവസം മന്ത്രി എം.ബി. രാജേഷിന്‍റെ നേതൃത്വത്തിൽ ഓൺലൈനായി ചേർന്ന ഉന്നതതല യോഗത്തിന്‍റെ ഭാഗമായാണ് നെല്ലുസംഭരണം ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.

പിആർഎസ് ഹാജരാക്കുന്ന മുറയ്ക്ക് സഹകരണ സംഘങ്ങൾ കർഷകർക്ക് കാലതാമസമില്ലാതെ പ്രാഥമിക സർവീസ് സഹകരണസംഘങ്ങൾമുഖേന വില ലഭ്യമാക്കും.
പള്ളങ്ങാട്ടുചിറയിൽ നടന്ന ചടങ്ങിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നസീമ നാസർ അധ്യക്ഷയായി. പാലക്കാട് പിഎംഒമാരായ അജി അബൂബക്കർ, ജഗന്നാഥൻ, ഡോണ, അസിസ്റ്റന്‍റ് ഡയറക്ടർ മാരിയത്ത് കിബിത്തിയ, കപ്പൂർ കൃഷി ഓഫീസർ വി.വി. ഐഷ തുടങ്ങിയവർ പങ്കെടുത്തു.

District News

പാലക്കാട് മേഴ്സി കോളജ് വാർഷികം ആഘോഷിച്ചു

പാലക്കാട്: ജില്ലയിലെ ആദ്യ വനിതാ കലാലയമായ മേഴ്സി കോളജിന്‍റെ അറുപത്തിരണ്ടാമത് വാർഷികം വിപുലമായി ആഘോഷിച്ചു. സിഎംസി ജയ് ക്രിസ്റ്റോ പ്രോവിൻസ് എഡ്യുക്കേഷണൽ കൗൺസിലർ സിസ്റ്റർ ലത ലൂയി അധ്യക്ഷത വഹിച്ചു.

തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തി. കരുണയുടെമുഖം അറുപത്തിരണ്ടാം വർഷത്തിലും കാത്തുസൂക്ഷിക്കുന്ന മേഴ്‌സി കോളജ് തുറന്ന ചിന്താഗതികളും സംവാദങ്ങളുമുള്ള ഇടമായി വർത്തിക്കണമെന്ന് ബിഷപ് പറഞ്ഞു.

സംസ്ഥാന എൻസൈക്ലോപീഡിക് പബ്ലിക്കേഷൻ ഡയറക്ടറും ആലുവ യുസി കോളജ് മുൻ അധ്യാപികയുമായ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തി. നീണ്ടകാലത്തെ കോളജ് അധ്യാപകവൃത്തിയിൽനിന്ന് വിരമിക്കുന്ന സസ്യശാസ്ത്രവിഭാഗം മേധാവി അസോസിയേറ്റ് പ്രഫസർ ഡോ. ജല്ലി ലൂയിസിനെയും ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ട്രിസീന എം. ആലപ്പാട്ടിനെയും ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ.എൻ.എം. ലൗലി കോളജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മേഴ്സി കോൺവന്‍റ് ലോക്കൽ മാനേജർ സിസ്റ്റർ ഡോ.വി.പി. ഷൈനി ഈ വർഷത്തെ റാങ്ക് ജേതാക്കളായ വിദ്യാർഥിനികൾക്കു പുരസ്കാരങ്ങൾ വിതരണം ചെയ്തു. പാലക്കാട് സെന്‍റ് റാഫേൽസ് കത്തീഡ്രൽ വികാരി ഫാ. ജോഷി പുലിക്കോട്ടിൽ, പിടിഎ വൈസ് പ്രസിഡന്‍റ് വി. ഭവജൻ പ്രസംഗിച്ചു. ഡോ. ട്രിസീന എം. ആലപ്പാട്ട് സ്വാഗതവും സ്റ്റുഡന്‍റ്സ് യൂണിയൻ ചെയർപേഴ്സൺ ബി. ഭദ്ര നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർഥിനികളുടെ കലാപരിപാടികൾ അരങ്ങേറി.

District News

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കണം: കത്തോലിക്ക കോൺഗ്രസ്

വടക്കഞ്ചേരി: ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പ്രസിദ്ധീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പന്തലാംപാടം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഫൊറോന ഡയറക്ടർ ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. ആൻസൺ മേച്ചേരി അനുഗ്രഹ പ്രഭാക്ഷണം നടത്തി. പ്രസിഡന്‍റ് ജെയിംസ് പാറയിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ സെക്രട്ടറി ഡെന്നി തെങ്ങുംപിള്ളി, അംഗം ജിജോ അറയ്ക്കൽ, രൂപത ജനറൽ സെക്രട്ടറി ആന്‍റണി കുറ്റിക്കാടൻ, ഫൊറോന പ്രസിഡന്‍റ് വിൽസൺ കൊള്ളന്നൂർ മറ്റു ഭാരവാഹികളായ ജോസ് വടക്കേക്കര, ജെറോം പഴേപറമ്പിൽ, വി.സി. മാത്യു എന്നിവർ പ്രസംഗിച്ചു.

District News

സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കായി ബോധവത്കരണം നടത്തും: വനിതാ കമ്മീഷൻ

പാലക്കാട്: സ്ത്രീകൾ യാത്രചെയ്യുന്ന വേളകളിൽ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾക്കെതിരേ സംസ്ഥാനവ്യാപകമായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജില്ലാതല അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. യാത്രാവേളകളിലെ അതിക്രമങ്ങൾ തടയാനും അവകാശങ്ങളെക്കുറിച്ച് സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കാനും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ക്ലാസുകൾ ഉടൻ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന അദാലത്തിൽ ആകെ 50 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്. ഇതിൽ ആറ് പരാതികൾ അദാലത്തിൽ പരിഹരിച്ചു. വിശദമായ റിപ്പോർട്ട് ആവശ്യമായ രണ്ട് പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.

കുടുംബ പ്രശ്നങ്ങളും മറ്റും ഉൾപ്പെട്ട രണ്ട് കേസുകളിൽ കൗണ്‍സിലിംഗ് ആവശ്യമായതിനാൽ വിദഗ്ധ സഹായത്തിനായി അയച്ചിട്ടുണ്ട്. ബാക്കിയുള്ള 40 പരാതികൾ കൂടുതൽ തെളിവെടുപ്പിനും മറ്റുമായി അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. അദാലത്തിനിടെ പുതുതായി ഒരു പരാതി കൂടി കമ്മീഷന് മുന്പാകെ ലഭിച്ചു. ഗാർഹിക പീഡനം, വസ്തു സംബന്ധമായ അതിർത്തി തർക്കം, മുൻകൂട്ടി അറിയിക്കാതെ ജോലിയിൽനിന്ന് പിരിച്ചുവിടൽ, വിവിധ കുടുംബപ്രശ്നങ്ങൾ തുടങ്ങിയ പരാതികളാണ് അദാലത്തിൽ കമ്മീഷന്‍റെ മുന്നിലെത്തിയത്. ഓരോ പരാതിയും വിശദമായി കേട്ട കമ്മീഷൻ അംഗങ്ങൾ നിയമപരമായ നിർദേശങ്ങൾ പരാതിക്കാർക്ക് നൽകി.

പരാതികളിൽ പെട്ടെന്ന് തീർപ്പുണ്ടാക്കുന്നതിലൂടെ സ്ത്രീകൾക്ക് നീതി ഉറപ്പാക്കുകയാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. സിഐ ജോസ് കുര്യൻ, അഡ്വ. ഷീബ, കൗണ്‍സിലർമാരായ ഡിംപിൾ മരിയ, സ്റ്റെഫി എബ്രഹാം എന്നിവരും അദാലത്തിൽ പങ്കെടുത്തു.

District News

പൊൻകണ്ടം പൂതംകുഴി മലയിൽ കാട്ടുതീ പടരുന്നതു നാലുദിവസം പിന്നിട്ടു

മംഗലംഡാം: പൊൻകണ്ടത്തിനടുത്ത് പൂതംകുഴിക്കു മുകളിലെ കടുവാപ്പാറ മേഖലയിൽ കാട്ടുതീ പടരുന്നത് തുടരുകയാണ്. തീ നിയന്ത്രിക്കാൻ വനപാലകരും നാട്ടുകാരും രാപ്പകൽ അധ്വാനിക്കുന്നുണ്ടെങ്കിലും തീ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണിപ്പോൾ.

പൂതംകുഴി മലമുകളിൽ നിന്നാരംഭിച്ച തീ കടപ്പാറ വെറ്റിലതോട് വടക്കേമല, ചെമ്പൻകുന്ന്, വെള്ളാട്ടി ഭാഗം എന്നിവിടങ്ങളിലാണ് പടർന്നുകൊണ്ടിരിക്കുന്നത്.

ഇരുന്നൂറ് ഏക്കറിലേറെ വനപ്രദേശം ഇതിനകം അഗ്നിക്കിരയായി കഴിഞ്ഞു. കാട്ടുതീ വരാനുള്ള സാധ്യതയുള്ളതിനാൽ സ്വകാര്യതോട്ടം ഉടമകളും കൂടുതൽ തൊഴിലാളികളെ വച്ച് അതിർത്തികളിൽ ഫയർ ലൈൻ ഉണ്ടാക്കുന്നുണ്ട്. പകൽ ശക്തമായ കാറ്റും ചൂടും ഉള്ളതിനാൽ തീ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങളും പരാജയപ്പെടുന്ന സ്ഥിതിയാണ്.
ആലത്തൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുബൈർ, മംഗലംഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മുഹമ്മദ് ഹാഷിം എന്നിവരുടെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്ത് ക്യാമ്പ് ചെയ്താണ് തീ നിയന്ത്രിക്കാൻ ശ്രമം തുടരുന്നത്.

District News

സമൃദ്ധികേരളം പദ്ധതി തുടങ്ങും: മന്ത്രി ഒ.ആർ. കേളു

വടക്കഞ്ചേരി: പട്ടിക വിഭാഗം യുവതി - യുവാക്കൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനായി സമൃദ്ധി കേരളം പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ വകുപ്പു മന്ത്രി ഒ. ആർ. കേളു പറഞ്ഞു.കിഴക്കഞ്ചേരി പാറക്കളം പട്ടികജാതി നഗർ അംബേദ്കർ ഗ്രാമം പൂർത്തീകരണത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സമൃദ്ധി പദ്ധതി പ്രകാരം സംരംഭങ്ങൾ തുടങ്ങാൻ 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. ഇതിൽ രണ്ട് ലക്ഷം രൂപ സബ്സിഡിയായും നല്കുമെന്നും മന്ത്രി പറഞ്ഞു. ചുരുങ്ങിയത് അഞ്ച് പട്ടിക വിഭാഗ കുടുംബങ്ങൾ ഉള്ള പ്രദേശത്തെയും അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തും. 25 ലക്ഷം രൂപ വരെയുള്ള വികസന പ്രവൃത്തികൾ ഈ മേഖലയിൽ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കോടി രൂപ ചെലവിലാണ് പാറക്കളത്ത് അംബേദ്കർ ഗ്രാമം പദ്ധതി നടപ്പിലാക്കിയത്. കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലളിത ചന്ദ്രൻ, എസ്. അലി,യു. ബാബു, എം. തങ്കപ്പൻ, ലീലാമ്മ ജോസഫ്, എസ്. രാധാകൃഷ്ണൻ, കെ.എസ്. ശ്രീജ, രാജേഷ് പ്രസംഗിച്ചു.

District News

തയ്യൽ പരിശീലന ബാച്ചിനു സർട്ടിഫിക്കറ്റ് വിതരണം നടത്തി

മണ്ണാർക്കാട്: സ്ത്രീകളുടെ തൊഴിൽപരിശീലനവും സംരംഭകത്വ വികസനവും ലക്ഷ്യമാക്കി പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാട് സംഘടിപ്പിച്ച തയ്യൽ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പെരിന്പടാരി ഹോളി സ്പിരിറ്റ് ഫൊറോനാ കല്പന ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാമിന് പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടിന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. സീജോ കാരിക്കാട്ടിൽ ഉദ്ഘാടനവും സർട്ടിഫിക്കറ്റുകൾ വിതരണവും ചെയ്തു. പിഎസ്എസ്പി കോ-ഓർഡിനേറ്റർ കെ.എൽ. അരുണ്‍ സ്വാഗതവും മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫൊറോനാ പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. ജോണ്‍ കാട്രുകുടിയിൽ ആശംസയും പറഞ്ഞു. പിഎസ്എസ്പി ആനിമേറ്ററും റിസോഴ്സ് പേഴ്സണുമായ വൽസമ്മ പ്രസംഗിച്ചു.

District News

കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

വണ്ടിത്താവളം: നന്ദിയോട് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. 2021-22 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.

ഇതിൽ ഒന്നാം ഘട്ടമെന്ന നിലയിൽ ഗ്രൗണ്ട് ഫ്ലോറിന്‍റെ നിർമാണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. മൂന്ന് നിലകളിലായാണ് കെട്ടിടം നിർമിക്കുന്നത്. കാഷ്വാലിറ്റി വിഭാഗം, ഫാർമസി, നഴ്‌സ് സ്റ്റേഷൻ, ട്രീറ്റ്‌മെന്‍റ്-ഇൻജെക്ഷൻ റൂമുകൾ എന്നിവ ഗ്രൗണ്ട് ഫ്ലോറിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ കോൾഡ് ചെയിൻ റൂം, വിവിധ കൺസൾട്ടേഷൻ റൂമുകൾ, വിശാലമായ വെയിറ്റിംഗ് ഏരിയകൾ, ശുചിമുറികൾ, ഫാർമസി സ്റ്റോറുകൾ എന്നിവയും ഇതിന്‍റെ ഭാഗമാണ്. 76.82 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ രണ്ട് സ്റ്റെയർ റൂമുകളും നിർമാണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിപാടിയിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എ. ശോഭന ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

District News

ചിറ്റൂർ-തത്തമംഗലം നഗരസഭ വികസന സെമിനാർ നടത്തി

ചിറ്റൂർ: ചിറ്റൂർ -തത്തമംഗലം നഗരസഭ 2026-27 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ മുൻ എം.എൽ എ കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സുമേഷ് അച്ചുതൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർ പേഴ്സൺ ബി. കൃഷ്ണ ലീല, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് ആഷിക്, കെ.ഷീബ, ആർ, എം.ജി. ജയന്തി ശശികുമാർ, കൗൺസിലർമാരായ ജെയിൻ ഹില്ലാതിയോസ്, ആതിര യേശു, നഗരസഭ സെക്രട്ടറി എം.എസ് ശ്രീരാഗ്, മുനിസിപ്പൽ എൻജിനിയർ കെ.എസ് കിരൺ എന്നിവർ പ്രസംഗിച്ചു.

സെമിനാറിൽ കൃഷി, ജലസേചനം, പരിസ്ഥിതി സംരക്ഷണം, വനവത്കരണം, മൃഗസംരക്ഷണവും ക്ഷീര വികസനവും, സാമൂഹ്യ നീതി ചെറുകിട വ്യവസായം, വനിതാ വികസനം, ആരോഗ്യം, ശുചിത്വ പരിപാലനം, മാലിന്യ സംസ്കരണം, വിദ്യാഭ്യാസം ഉൾപ്പെടെ മേഖലകളുമായി ഗ്രൂപ്പ് ചർച്ചകളും നടന്നു.

District News

നോന്പുകാലത്ത് പാവപ്പെട്ടവർക്ക് സൗജന്യഭക്ഷണം നൽകും

കോയന്പത്തൂർ: നോമ്പുകാലത്തോടനുബന്ധിച്ച് രാമനാഥപുരം ഹോളി ട്രിനിറ്റി കത്തീഡ്രലിൽ കുടുംബകൂട്ടായ്മ കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കും ദരിദ്രർക്കും സൗജന്യഭക്ഷണം നൽകുന്ന പരിപാടി ഇടവക വികാരി ഫാ. മാർട്ടിൻ പട്ടരുമഠത്തിൽ ഉദ്ഘാടനം ചെയ്തു.

അസിസ്റ്റന്‍റ് വികാരി ഫാ. മെൽവിൻ ചൊവ്വല്ലൂർ, ഡീക്കൻ സാം കുട്ടപ്പശേരി, കുടുംബകൂട്ടായ്മ കേന്ദ്രസമിതി പ്രസിഡന്‍റ് പി.എ. പോൾ, സെക്രട്ടറി എം.ആർ. റിൻസ്, ട്രഷറർ പി. റോമൽ ആന്‍റണി, കുടുംബ കൂട്ടായ്മകളുടെ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

District News

ജില്ലാ കളക്ടർ ഇടപെട്ടു തെരഞ്ഞെടുപ്പ് നിർത്തിച്ചു; 31 പേർക്കെതിരേ കേസെടുത്ത് പോലീസ്

ചിറ്റൂർ: ചിറ്റൂർ- തത്തമംഗലം നഗരസഭയിൽ സിഡിഎസ് തെരഞ്ഞെടുപ്പിലുണ്ടായ തർക്കത്തെതുടർന്ന് ജില്ലാകളക്ടർ ഇടപ്പെട്ടു. തെരഞ്ഞെടുപ്പ് താത്കാലികമായി നിർത്തിവയ്ക്കാൻ നിർദേശം.

ഇന്നലെ ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിലാണ് സിഡിഎസ് തെരഞ്ഞെടുപ്പ് നടന്നത്. കുറച്ചു വനിതകൾ സംഭവസ്ഥലത്തെത്തി തെരഞ്ഞെടുപ്പിൽ അഴിമതി ആരോപിച്ച് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും തുടർന്ന് ഇരുവിഭാഗവും തർക്കത്തിലാവുകയുമാണുണ്ടാത്.

തുടർന്ന് സ്ഥലത്തുണ്ടായിരുന്ന റിട്ടേണിംഗ് ഓഫീസറുടെ നിർദേശം അനുസരിച്ച് വിഷയത്തിൽ പോലീസ് നടപടി സ്വീകരിച്ചു. വിഷയം ചിറ്റൂർ തഹസിൽദാർ ജില്ലാ കളക്ടർക്ക് അറിയിപ്പുനൽകി. ഇതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ കളക്ടർ നിർദേശം നൽകിയത്. റിട്ടേൺ ഓഫീസർ ബാലു മനോഹർ നൽകിയ പരാതിയിൽ ചിറ്റൂർ പോലീസ് ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാൻ സുമേഷ് അച്ചുതൻ, വൈസ് ചെയർമാൻ ബി. കൃഷ്ണലീല ഉൾപ്പെടെ 11 പേർക്കും കണ്ടാലറിയുന്ന മറ്റു 20 പേർക്കെതിരെയും കേസെടുത്തു.

ഇക്കഴിഞ്ഞ ദിവസം ചിറ്റൂർ വിക്ടോറിയ ഗേൾസ് സ്കൂളിൽ നടന്ന എഡിഎസ് തെരഞ്ഞെടുപ്പിലും വാക്കു തർക്കവും പ്രശ്നങ്ങളുമുണ്ടായിരുന്നു.

District News

മാര്‍ ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ഇന്ന്

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ സ്മരണാര്‍ഥം രൂപീകരിച്ച ഫൗണ്ടേഷന്‍ (എജെപിഎഫ്) ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞു 2.30ന് കുരിശുംമൂട് മീഡിയ വില്ലേജ് ഓഡിറ്റോറിയത്തില്‍ നടക്കും. കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഫൗണ്ടേഷന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.

സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ അധ്യക്ഷത വഹിക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹ പ്രഭാഷണം നടത്തും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ഡോ. സിറിയക് തോമസ്, ഡോ.ജാന്‍സി ജയിംസ്, പ്രഫ. മുരളി വല്ലഭന്‍, ഡോ.പി.ജെ. തോമസ് എന്നിവര്‍ പ്രസംഗിക്കും.

15 അംഗ ട്രസ്റ്റ്

15 അംഗ ട്രസ്റ്റിന്‍റെ പേട്രൺ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലാണ്. ഷംഷാബാദ് സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് ആദ്യ ട്രസ്റ്റിയും എംജി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് മാനേജിംഗ് ട്രസ്റ്റിയും റവ.ഡോ. ഫിലിപ്പ് നെല്‍പ്പുരപ്പറമ്പില്‍ വൈസ് ചെയര്‍മാനും ഡോ.പി.ജെ. തോമസ് സെക്രട്ടറിയും ഏബ്രഹാം ജോര്‍ജ് പറമ്പില്‍ ട്രഷററുമാണ്. ഫാ. ജയിംസ് കുന്നത്താണു ജോയിന്‍റ് സെക്രട്ടറി. ഫൗണ്ടേഷന്‍റെ ആസ്ഥാനം ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസിലാണ്.

ഫൗണ്ടേഷന്‍റെ
കര്‍മ പദ്ധതികള്‍

മാര്‍ ജോസഫ് പവ്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ആശയങ്ങളും സംബന്ധിച്ച ഗവേഷണം, പഠനം, പ്രസിദ്ധീകരണം എന്നിവയുടെ പ്രോത്സാഹനം, വിദ്യാഭ്യാസം, ന്യൂനപക്ഷാവകാശങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവരെ ആദരിക്കല്‍, സിവില്‍ സര്‍വീസ് വിദ്യാര്‍ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ് നല്‍കുക, സീറോമലബാര്‍ സഭയുടെ ആരാധനാക്രമവും പാരമ്പര്യവും ദൈവശാസ്ത്രവും, ദളിത് ക്രൈസ്തവരുടെ നിഷേധിക്കപ്പെടുന്ന നീതി, ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്നവരെ സഹായിക്കുക, ദളിത് വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ, തെഴില്‍ പ്രോത്സാഹനം തുടങ്ങിയവയാണു ഫൗണ്ടേഷന്‍റെ മുഖ്യ കര്‍മപദ്ധതികള്‍.

മാര്‍ പവ്വത്തിലിന്‍റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും
പുതുതലമുറയ്ക്ക് കൈമാറുക ലക്ഷ്യം

കേരളത്തിന്‍റെ ആത്മീയ-സാമൂഹിക-മതാന്തര രംഗങ്ങളില്‍ ഉന്നതമായ സ്വാധീനം ചെലുത്തിയ മാര്‍ ജോസഫ് പവ്വത്തിലിന്‍റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും നിലനിര്‍ത്തുകയും പുതുതലമുറയ്ക്ക് കൈമാറുകയുമാണ് ഫൗണ്ടേഷന്‍റെ പ്രധാന ലക്ഷ്യം.

മാർ പവ്വത്തിൽ ഇടപെട്ട വൈജ്ഞാനിക മേഖലകളും നിരന്തര പോരാട്ടം നടത്തിയ ന്യൂനപക്ഷാവകാശ-പൊതുവിദ്യാഭ്യാസ തലങ്ങളും സഭാപാരമ്പര്യത്തിന്‍റെ തനിമ കാത്തുസൂക്ഷിച്ച ആരാധനക്രമ-ദൈവശാസ്ത്ര പ്രബോധനങ്ങളും ആഴത്തില്‍ പഠനവിഷയമാക്കുകയും അവ സമൂഹത്തിന് സംലഭ്യമാക്കുകയും ചെയ്യുന്ന വേദിയാകും ഫൗണ്ടേഷന്‍.

ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍
(പേട്രൺ, മാര്‍ ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്‍)

മാര്‍ പവ്വത്തിലിന്‍റെ സാമൂഹ്യഘടനയിലെ സ്വാധീനം
ഗവേഷണവിഷയമാക്കും

കേരളത്തിന്‍റെ സാമൂഹ്യഘടനയില്‍ വലിയ സ്വാധീനം ചെലുത്തിയ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്‍റെ സാമൂഹിക, വിദ്യാഭ്യാസ, മതാന്തര സംവാദ, മാധ്യമപഠന സാധ്യതകളുടെയെല്ലാം ആഴമായ പഠനത്തിന് ഫൗണ്ടേഷന്‍ വേദിയാകും. അദ്ദേഹത്തിന്‍റെ എണ്ണമറ്റ ഗ്രന്ഥങ്ങളെക്കുറിച്ചും ആരാധനക്രമ പൈതൃകങ്ങളും ഉള്‍പ്പെടെ അദ്ദേഹം ജീവിതത്തില്‍ സാക്ഷ്യപ്പെടുത്തിയ നിലപാടുകളും വ്യാഖ്യാനങ്ങളും ചര്‍ച്ച ചെയ്യും. മതാന്തര സൗഹൃദങ്ങളെ സജീവമാക്കാനും ഫൗണ്ടേഷന്‍ ശ്രദ്ധിക്കും.

ഡോ.സിറിയക് തോമസ്
(മാനേജിംഗ് ട്രസ്റ്റി, മാര്‍ ജോസഫ് പവ്വത്തില്‍ ഫൗണ്ടേഷന്‍)

District News

ഉമ്മന്‍ ചാണ്ടിയുടെ സ്മരണ നിലനിര്‍ത്തി ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ ബജറ്റ്

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണ നിലനിര്‍ത്തിയും ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നല്‍ നല്‍കിയും ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഒരുമാസം നേരത്തെ അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തുകളില്‍ ആദ്യം അവതരിപ്പിച്ച ബജറ്റെന്ന നേട്ടവും കോട്ടയം ജില്ലാ പഞ്ചായത്തിനായി.

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ ചികിത്സാ വിഭാഗത്തിന് അത്യാധുനിക ചികിത്സാ സ്‌പെഷാലിറ്റി ബ്ലോക്കിന് അഞ്ച് കോടി രൂപയും പുതുപ്പള്ളി ബ്ലോക്ക് റിസോഴ്‌സസ് സെന്‍ററിനോടനുബന്ധിച്ച് ഉമ്മന്‍ ചാണ്ടി ഓട്ടിസം കോംപ്ലക്‌സിന് രണ്ട് കോടി രൂപയും ഉള്‍പ്പെടെ ആകെ 157.88 കോടി രൂപ വരവും 152.53 കോടി രൂപ ചെലവും 5.35 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റ് വൈസ്പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു.

പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചര്‍ച്ച ഇന്നു നടക്കും. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗ്രേസി കരിമ്പന്നൂര്‍, അജിത് മുതിരമല, പി.കെ. വൈശാഖ്, ആശ ജോയ്, എം.കെ. രാജേഷ്, വിജയമ്മ ബാബു, ആന്‍ മരിയ ജോര്‍ജ്, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഷിബി മത്തായി, പെണ്ണമ്മ ജോസഫ്, ശ്രീകല ആര്‍. എളൂക്കുന്നേല്‍, പി. ജീരാജ്, തോമസ് കുന്നപ്പള്ളി, അഭിലാഷ് ചന്ദ്രന്‍, നിമ്മി ട്വിങ്കിള്‍ രാജ്, പി.എസ്. ഉഷാകുമാരി, വിനു ജോബ് കുഴിമണ്ണില്‍, സിനി മാത്യു, സുമ എബി, ജിം അലക്‌സ് തുരുത്തുമാലിയില്‍, ആനന്ദ് ബാബു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ എന്നിവര്‍ പങ്കെടുത്തു.

തെരുവുനായ
സംരക്ഷണ പദ്ധതി

എബിസി പദ്ധതി പ്രകാരം വന്ധ്യംകരണം നടത്തിയ നായകളെ തെരുവിലേക്കു വിടുന്നതിനു പകരം സംരക്ഷിക്കാന്‍ പദ്ധതിയൊരുക്കും. ഇത്തരത്തിലുള്ള നായകളെ വളര്‍ത്തുന്നതാണു പദ്ധതി. താത്പര്യമുള്ളവര്‍ക്കു മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിക്കുന്ന വലുപ്പത്തിലുള്ള കൂട് ജില്ലാ പഞ്ചായത്ത് ലഭ്യമാക്കും.
വന്ധ്യംകരിച്ചു വാക്സിന്‍ നല്‍കി പഞ്ചായത്ത് ലൈസന്‍സോടു കൂടിയാകും നായയെ നല്‍കുക. നായയുടെ സംരക്ഷണം ഉറപ്പാക്കാന്‍ പ്രത്യേക ചിപ്പ് ഘടിപ്പിക്കും. നായകള്‍ക്കു ചികിത്സ ആവശ്യമായി വന്നാല്‍ വിളിച്ചറിയിച്ചാല്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ മൊബൈല്‍ യൂണിറ്റ് സ്ഥലത്തെത്തും.
എല്ലാ പഞ്ചായത്തിലും പദ്ധതി നടപ്പിലാക്കാനാണു തീരുമാനം. ആദ്യഘട്ടമായി രണ്ടു പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും. വാകത്താനം പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കും.

ബജറ്റ് പദ്ധതികള്‍ ഒറ്റനോട്ടത്തില്‍

ഏബിള്‍ കോട്ടയത്തിന്‍റെ രണ്ടാം ഘട്ടത്തിന് - 10 കോടി.
ഉമ്മന്‍ചാണ്ടിയുടെ പേരില്‍ കോട്ടയം ജനറല്‍ ആശുപത്രി കാന്‍സര്‍ ചികിത്സാ വിഭാഗം
സ്പെഷാലിറ്റി ബ്ലോക്കിന് - 5 കോടി.
പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഓട്ടിസം കോംപ്ലക്സിന് - രണ്ടു കോടി.
കോവിഡിനുശേഷം കുഴഞ്ഞുവീണുള്ള മരണനിരക്ക് വര്‍ധിക്കുന്നതിനാല്‍ രോഗസാധ്യതാ
നിര്‍ണയ ക്യാമ്പിന് - 50 ലക്ഷം.
എല്ലാ ഡിവിഷനുകളിലും ടര്‍ഫുകളും നീന്തല്‍ക്കളങ്ങളും - ഒരു കോടി.
കുമരകത്തു പൊതു കളിസ്ഥലത്തിനും നാടന്‍ പന്തുകളി പ്രചാരണത്തിനും
പരിശീലനത്തിനും - 50 ലക്ഷം വീതം.
തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആയുധങ്ങള്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും
തൊഴിലുറപ്പ് തൊഴിലാളിള്‍ക്കും ആരോഗ്യ പരിരക്ഷണത്തിനും - 25 ലക്ഷം വീതം.
ആശാപ്രവര്‍ത്തകര്‍ക്കു വിവരശേഖരണത്തിനു ഡിജിറ്റല്‍ സംവിധാനത്തിനായി‍ - ഒരു കോടി
അങ്കണവാടികളുടെ നവീകരണത്തിന് - ഒരു കോടി.
കെഎസ്ആര്‍ടിസിയുമായി ചേര്‍ന്നു ഗ്രാമവണ്ടികള്‍ക്ക് - 15 ലക്ഷം.
ഇലവീഴാപൂഞ്ചിറയില്‍ പൂഞ്ചിറ വണ്ടര്‍വാലി വിനോദസഞ്ചാര പദ്ധതിക്ക് - ഒരു കോടി.
കുമരകത്തെ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ - 10 ലക്ഷം.
ജില്ലാ കോഴാ കൃഷിത്തോട്ടത്തിന്‍റെ ഫാം ടൂറിസം മാസ്റ്റര്‍ പ്ലാന്‍ - 10 ലക്ഷം.
ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് - 50 ലക്ഷം.
കാന്‍സര്‍ രോഗനിര്‍ണയ പദ്ധതിയായ കാന്‍ കോട്ടയം പദ്ധതിക്ക് - 20 ലക്ഷം.
അവയവമാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കു
മരുന്നു ലഭ്യമാക്കാന്‍ - 30 ലക്ഷം.
കോട്ടയം ഫെസ്റ്റിവല്‍ - 20 ലക്ഷം.
വാകത്താനത്ത് ഉണ്ണിനീലി സന്ദേശ പൈതൃക സ്മാരകം - 60 ലക്ഷം.
സമഗ്ര വയോജന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് - 45 ലക്ഷം.
കാര്‍ഷിക മേഖല
റബര്‍ത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്തു ടാപ്പ് ചെയ്യുന്നതിനും റബര്‍ അധിഷ്ഠിത
സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും പ്രോത്സാഹനം.
നെല്‍കര്‍ഷകര്‍ക്ക് വിത്ത്, വളം, കൂലിച്ചെലവ്, മോട്ടോര്‍ പമ്പ് സബ്‌സിഡി.
ക്ഷീരകര്‍ഷകര്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, കാലിത്തീറ്റ സബ്‌സിഡി, മില്‍ക്ക് ഇന്‍സെന്‍റീവ്,
ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ്.
മത്സ്യതൊഴിലാളി സഹകരണസംഘങ്ങള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും പ്രോത്സാഹന പദ്ധതി.
കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ പദ്ധതികളുടെ നവീകരണം, പുതിയ ചെറുകിട പദ്ധതികള്‍.
വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ ആകെവിവൈ പ്രദ്ധതി പ്രകാരം ട്രഞ്ചുകളും
കമ്പിവേലികളും നിര്‍മിക്കും.

നാലു വര്‍ഷമായുള്ള പദ്ധതികളുടെ തുടര്‍ച്ചയാണ് ബജറ്റ്. മുന്‍ ഭരണസമിതികള്‍ ആവിഷ്‌കരിച്ച മികച്ച പദ്ധതികള്‍ തുടരും. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങളെ നേരിടാനും ബജറ്റില്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജോഷി ഫിലിപ്പ്
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

 

District News

കായിക രംഗത്ത് നാല് സംസ്ഥാന അവാര്‍ഡുകള്‍; ചങ്ങനാശേരി അസംപ്ഷന് അഭിമാനത്തിളക്കം

ചങ്ങനാശേരി: പ്ലാറ്റിനം ജൂബിലി നിറവില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജിന് സംസ്ഥാന കായിക അവാര്‍ഡുകളില്‍ തിളക്കമാര്‍ന്ന നേട്ടം. വിവിധ വിഭാഗങ്ങളിലായി നാല് സംസ്ഥാന അവാര്‍ഡുകളാണ് അസംപ്ഷന്‍ സ്വന്തമാക്കിയത്.

കേരളത്തിലെ കായിക രംഗത്തിന്‍റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ജി.വി. രാജയുടെ സ്മരണാര്‍ഥം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 2022ലെ ജി.വി. രാജ അവാര്‍ഡ് മുന്‍ അന്തര്‍ദേശീയ അത്‌ലറ്റും അസംപ്ഷന്‍ കോളജിന്‍റെ അഭിമാനതാരവുമായ വി.കെ. വിസ്മയയ്ക്ക് ലഭിച്ചു. ഡിഗ്രി വിദ്യാര്‍ഥിനിയായിരിക്കുമ്പോള്‍ അന്തര്‍ സര്‍വകലാശാല മത്സരങ്ങളില്‍ 200 മീറ്ററും 400 മീറ്ററും ഇനങ്ങളില്‍ പുതിയ മീറ്റ് റെക്കോര്‍ഡുകള്‍ സ്ഥാപിച്ചതാണ് കോളജ് തലത്തിലെ വിസ്മയയുടെ ശ്രദ്ധേയ നേട്ടം. തുടര്‍ന്ന് ഇന്ത്യന്‍ ക്യാമ്പിലെത്തി വിസ്മയ നിരവധി അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡലുകള്‍ നേടി.

2024 ലെ മികച്ച കായിക നേട്ടം കൈവരിച്ച കോളജിലെ കായിക അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് അസംപ്ഷന്‍ കോളജിലെ കായികാധ്യാപകന്‍ ഡോ. ജിമ്മി ജോസഫിന് ലഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി അസംപ്ഷന്‍ കോളജിലെ കായികതാരങ്ങള്‍ ദേശീയവും അന്തര്‍ദേശീയവുമായ വേദികളില്‍ കാഴ്ചവച്ച മികവുറ്റ പ്രകടനങ്ങളാണ് ഈ അംഗീകാരം ഡോ. ജിമ്മി ജോസഫിന് നേടിക്കൊടുത്തത്.

2022 ലെ മികച്ച നേട്ടം കൈവരിച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കായികതാരത്തിനുള്ള വനിതാ വിഭാഗം അവാര്‍ഡ് അസംപ്ഷന്‍ കോളജിന്‍റെ ബാസ്‌കറ്റ്‌ബോള്‍ താരം അനു മരിയയ്ക്കാണ് ലഭിച്ചത്

2024 ലെ മികച്ച നേട്ടം കൈവരിച്ച സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ കായികതാരത്തിനുള്ള വനിതാ വിഭാഗം അവാര്‍ഡ് അസംപ്ഷന്‍ കോളജിന്‍റെ മറ്റൊരു ബാസ്‌ക്കറ്റ്‌ബോള്‍ താരം അക്ഷയ ഫിലിപ്പ് കരസ്ഥമാക്കി. അസംപ്ഷന് അഭിമാനനേട്ടം സമ്മാനിച്ച കായികപ്രതിഭകളെ കോളജ് പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസ് അഭിനന്ദിച്ചു.

District News

വൈക്കം രാജ്യത്തെ ആദ്യ സമ്പൂർണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷൻ: മന്ത്രി ഗണേഷ് കുമാർ

വൈക്കം: വൈക്കം രാജ്യത്തെ ആദ്യ സമ്പൂർണ സോളാർ വാട്ടർ ട്രാൻസ്പോർട്ട് സ്റ്റേഷനായി മാറിയെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ.

വൈക്കം -തവണക്കടവ് ജലപാതയിൽ സംസ്ഥാന ജലഗതാഗത വകുപ്പ് അനുവദിച്ച മൂന്ന് സോളാർ ബോട്ടുകളുടെ സർവീസിന്‍റെയും വൈക്കം സ്റ്റേഷൻ ഓഫീസ് സൗരോർജവത്കരിക്കുന്നതിന്‍റെയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു.

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശശികുമാർ, പഞ്ചായത്ത് പ്രസിഡന്‍റുുമാരായ കെ.ജി.രാജു, എസ്. ബിജു, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു, സംസ്ഥാന ജലഗതാഗത ഡയറക്ടർ ഷാജി വി. നായർ, ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എം.സുജിത്ത്, നവാൾട്ട് സിഇഒ സന്ദിത് തണ്ടാശേരി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി. ശശിധരൻ, എം.ഡി. ബാബുരാജ്, ഏബ്രഹാം പഴയകടവൻ തുടങ്ങിയവർ പങ്കെടുത്തു.

District News

സപ്ലൈകോ സിഗ്നേച്ചര്‍ മാര്‍ട്ട് തുറന്നു

കോട്ടയം: സപ്ലൈകോയുടെ ജില്ലയിലെ ആദ്യ സിഗ്‌നേച്ചര്‍ മാര്‍ട്ട് തിരുനക്കരയില്‍ ഉദ്ഘാടനം ചെയ്തു. തിരുനക്കര മൈതാനത്തിന് എതിര്‍വശത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റാണ് സിഗ്‌നേച്ചര്‍ മാര്‍ട്ടായി ഉയര്‍ത്തിയത്.

സപ്ലൈകോയുടെ സംസ്ഥാനത്തെ രണ്ടാമത്തെ സിഗ്‌നേച്ചര്‍ മാര്‍ട്ടാണിത്. മാര്‍ട്ടില്‍ സബ്‌സിഡി സാധനങ്ങള്‍ക്കും നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കുറവുമുണ്ട്.

ഡെവണ്‍, കിച്ചന്‍ ട്രഷേഴ്‌സ്, വിപ്രോ എന്നിവയുടെ സഹകരണത്തോടെയാണ് സിഗ്‌നേച്ചര്‍ മാര്‍ട്ട് സജ്ജീകരിച്ചത്. റേഷന്‍കാര്‍ഡുമായി എത്തുന്നവര്‍ക്ക് സബ്‌സിഡി സാധനങ്ങളും ലഭിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷന്‍ എം.പി. സന്തോഷ് കുമാര്‍ ആദ്യവില്‍പന നിര്‍വഹിച്ചു.

നടന്‍ ഇര്‍ഷാദ് അലി നവീകരിച്ച സപ്ലൈകോ വെബ്‌സൈറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ വി.എം. ജയകൃഷ്ണന്‍, സപ്ലൈകോ ജനറല്‍ മാനേജര്‍ എം.ആര്‍. ദീപു, റീജണല്‍ മാനേജര്‍ ബി. സജിനി, ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി.കെ. ഷൈനി, വിപ്രോ സീനിയര്‍ മാനേജര്‍ സദാശിവന്‍, കിച്ചന്‍ ട്രഷേഴ്‌സ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അനീഷ് കുര്യന്‍, ഡെവണ്‍ സിഇഒ കെ.കെ. ഷജീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

District News

എംജി സര്‍വകലാശാലയ്ക്ക് സംസ്ഥാന എന്‍എസ്എസ് അവാര്‍ഡ്

കോട്ടയം: മികച്ച സര്‍വകലാശാലയ്ക്കുള്ള 2023-24 വര്‍ഷത്തെ സംസ്ഥാന എന്‍എസ്എസ് അവാര്‍ഡ് നേടി എംജി സര്‍വകലാശാല. എംജി സര്‍വകലാശാല എന്‍എസ്എസ് യൂണിറ്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസന്‍റെ നേതൃത്വത്തിലാണ് സര്‍വകലാശാല നേട്ടം സ്വന്തമാക്കിയത്. എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള പാലാ അല്‍ഫോന്‍സ കോളജിലെ സിമിമോള്‍ സെബാസ്റ്റ്യന്‍ മികച്ച പ്രോഗ്രാം കോ ഓര്‍ഡിനേറ്ററിനുള്ള അവാര്‍ഡും അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ ഹോം സയന്‍സ് കോളജിലെ കാതറിന്‍ പോള്‍ മികച്ച വോളന്‍റിയര്‍ക്കുള്ള അവാര്‍ഡും കരസ്ഥമാക്കി.

183 കോളജുകളിലായി 282 എന്‍എസ്എസ് യൂണിറ്റുകളും 28,200 വോളന്‍റിയര്‍മാരും എംജി സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു. സ്‌നേഹവീട് പദ്ധതിയുടെ ഭാഗമായി എന്‍എസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ 329 ഭവനങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 346 കുടിവെള്ള സ്രോതസുകളും അന്‍പത്തി മൂന്നോളം ജൈവ വൈവിധ്യ പാര്‍ക്കുകളും സംരക്ഷിച്ചു വരുന്നു. ആലത്തൂര്‍ എസ്എന്‍ കോളജ് മുന്‍ പ്രിന്‍സിപ്പലായ ഡോ. ഇ.എന്‍. ശിവദാസന്‍ എംജി സര്‍വകലാശാല സെന്‍റ് തോമസ് കോളജ് കോഴഞ്ചേരി, എസ്എന്‍ കോളജ് ചേര്‍ത്തല എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

District News

മങ്കൊന്പ് സബ് ട്രഷറിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണം

ചമ്പക്കുളം: മങ്കൊമ്പ് സബ് ട്രഷറിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചമ്പക്കുളം ബ്ലോക്ക്‌ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.

കുട്ടനാട് താലൂക്കിലെ ഭൂരിപക്ഷം സർവീസ് പെൻഷൻകാരും പെൻഷൻ വാങ്ങുന്നത് മങ്കൊമ്പ് സബ് ട്രഷറിയിൽ നിന്നാണ്, എല്ലാ മാസവും ആദ്യത്തെ കുറെ ദിവസങ്ങളിലെങ്കിലും പകൽ 12ന് ശേഷമാണ് പെൻഷൻ വിതരണം ആരംഭിക്കുന്നത്, എല്ലാ ദിവസവും 3 മണിക്ക് ശേഷം പെൻഷൻ വിതരണം അവസാനിപ്പിക്കുകയും ചെയ്യുന്നു, രാവിലെ 10ന് മുമ്പ് ട്രഷറിയിൽ എത്തുന്ന മുതിർന്ന പെൻഷൻകാർ ഉൾപ്പെടെ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്.

മുൻപ് പെൻഷൻകാർ ഉപയോഗിച്ചിരുന്ന വിശ്രമ മുറി ഇപ്പോൾ മറ്റ് ആവശ്യത്തിന് ഉപയോഗിക്കുന്നതിനാൽ മുതിർന്ന പെൻഷകാർ ഉൾപ്പെടെ വളരെയേറെ പ്രയാസം നേരിടുന്ന, ഈ സാഹചര്യത്തിൽ മങ്കൊമ്പ് സബ് ട്രഷറി മറ്റ് ട്രഷറികൾ പ്രവർത്തിക്കുന്ന സമയ ക്രമത്തിൽ പ്രവർത്തിക്കണമെന്നു സമ്മേളനം പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു.

ബ്ലോക്ക് പ്രസിഡന്‍റ് ആന്‍റണി ഫ്രാൻസിസ് കട്ടപ്പുറം പതാക ഉയർത്തി, ആന്‍റണി ഫ്രാൻസിസ് കട്ടപ്പുറത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന 34ാം വാർഷിക സമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു, അഗസ്റ്റിൻ ജോസ് അനുശോചന പ്രമേയവും സംഘടനാ പ്രമേയവും അവതരിപ്പിച്ചു, ടി.കെ. സുഭാഷ് സംഘടന റിപ്പോർട്ടും എസ്. അരവിന്ദൻ പ്രവർത്തന റിപ്പോർട്ടും ടി.എസ്. പ്രദീപ്കുമാർ കണക്കും അവതരിപ്പിച്ചു.

ത്രിതല പഞ്ചായത്ത്‌ തെരഞ്ഞ െടുപ്പിൽ ഗ്രാമപഞ്ചായത്തിലേക്കു വിജയിച്ച പെൻഷൻ സംഘടന പ്രവർത്തകരായ ടി.എസ്. പ്രദീപ്കുമാർ, ടി. മനു എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു,ജില്ല കമ്മിറ്റി അംഗം എസ്. ശുഭ വരണാധികാരിയായി, എൻ.പി. ജെയിസ്, ആന്‍റണി ഫ്രാൻസിസ് കട്ടപ്പുറം (രക്ഷധികാരികൾ); കെ. ഒ. തോമസ് ( പ്രസിഡന്‍റ് ) ടി. എസ്. പ്രദീപ്കുമാർ, ബി. കമലമ്മ, പി. കെ. ഭാർഗവൻ (വൈസ് പ്രസിഡന്‍റ്മാർ); അഗസ്റ്റിൻ ജോസ് (സെക്രട്ടറി) ജോർജ് തോമസ്, പി.സി. ജേക്കബ്, ലളിതഭായി അമ്മ (ജോയിന്‍റ് സെക്രട്ടറിമാർ) മോഹൻദാസ് (ട്രഷറർ); എന്നിവർ ഭാരവാഹികളായി 31 അംഗ കമ്മിറ്റിയെയും ഓഡിറ്റർമാരായി, ടി. മനു, ചന്ദ്രശേഖരൻ നായർ എന്നിവരെയും തെരഞ്ഞെടുത്തു.

District News

കുട്ടനാട് തെരഞ്ഞെടുപ്പ് ചൂടിലേക്ക് അങ്കം കുറിക്കാനൊരുങ്ങി മുന്നണികൾ

രാമങ്കരി: കർഷക തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടത്തിന് ഒരുപോലെ പേരുകേട്ട കുട്ടനാട് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി എൽഡിഎഫിന്‍റെ ശക്തികേന്ദ്രമായി നിലകൊള്ളുന്ന ഇവിടെ തോമസ് കെ. തോമസ് എംഎൽഎ തന്‍റെ രണ്ടാമൂഴത്തിനുള്ള ഒരുക്കത്തിലാണ്. ഒരു കാലത്ത് തങ്ങളുടെ കുത്തകയായിരുന്ന മണ്ഡലം ഇക്കുറി എങ്ങനെയും തിരിച്ചുപിടിക്കണമെന്ന വാശിയിൽ യുഡിഎഫും കരുനീക്കങ്ങൾ ശക്തിപ്പെടുത്തിക്കഴിഞ്ഞു.

എന്നാൽ എൻഡിഎ ആകട്ടെ ചേർത്തലയിൽനിന്ന് ബിഡിജെഎസിന്‍റെ ഒരു പുതുമുഖത്തെ ഇറക്കി എൽഡിഎഫിനും യുഡിഎഫിനും എതിരേ ശക്തമായൊരു മത്സരം കാഴ്ചവയ്ക്കാനുള്ള ആലോചനയിലുമാണ്. മൂന്ന് മുന്നണികളും അരങ്ങത്ത് തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങിയതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഇവിടെ അങ്കം കൂടുതൽ കടുക്കുമെന്ന് ഉറപ്പിച്ചുതന്നെ പറയാം.

1991 മുതൽ 2006വരെ ഡോ. കെ. സി. ജോസഫ് കേരള കോൺഗ്രസിന്‍റെ കുത്തകയാക്കി വച്ചിരുന്ന ഇവിടെ നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞാലും സിവിൽ സപ്ലൈസിൽ നിന്നു കർഷകർക്ക് തങ്ങളുടെ പണം ലഭിക്കാത്തതും കുടിവെള്ളത്തിന്‍റെ കാര്യത്തിൽ നാളുകളായി കുട്ടനാടൻ ജനത അനുഭവിച്ചുവരുന്ന പ്രശ്നവും ഉയർത്തിക്കാട്ടിക്കൊണ്ടാവും ഓരോ മുന്നണിയും തങ്ങളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപംനല്കുകയെന്നതിൽ ഒരു തർക്കവുമില്ല.

കോൺഗ്രസ് ലീ‌ഡറായിരുന്ന കെ. കരുണാകരൻ കോൺഗ്രസിൽനിന്ന് പിണങ്ങി ഡിഐസി രൂപികരിക്കുന്ന ഘട്ടത്തിൽ നിലവിലെ എംഎൽഎ തോമസ് കെ.തോമസിന്‍റെ സഹോദരൻ തോമസ് ചാണ്ടി യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും ഭാഗമായി നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെ കുട്ടനാടിന്‍റെ രാഷ്ട്രീയംതന്നെ അന്ന് മാറിമാറിയുന്ന കാഴ്ചയായിരുന്നു. അദ്ദേഹത്തിന്‍റെ മരണത്തെ തുടർന്ന് സഹോദരനായ തോമസ് കെ. തോമസ് എൽഡിഎഫ് രാഷ്ട്രീയത്തിൽ സജീവമാകുകയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിക്കുകയുമാണ് ഉണ്ടായത്.

ഈ വിജയം വീണ്ടും ആവർത്തിക്കാൻ സാധിക്കും എന്ന കണക്കുകൂട്ടലിൽ തന്നെയാണ് എൽഡിഎഫ്. എന്നാൽ ഇക്കുറി ഇവിടം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫ് പറയുന്പൊഴും ഘടകകക്ഷിയായ കേരളകോൺഗ്രസുമായി കോൺഗ്രസിന്‍റെ പ്രദേശിക നേതൃത്വം സീറ്റിന്‍റെ കാര്യത്തിൽ സോഷ്യൽമീഡിയ മുഖാന്തിരവും അല്ലാതെയും തുടരുന്ന വാഗ്വാദം പൊട്ടിത്തെറിയുടെ വക്കിലെത്തി നില്ക്കുകയാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന സമീപനം ഇത്തവണത്തെ തെരഞ്ഞെടുപ്പു ഫലത്തെ സാരമായിതന്നെ ബാധിക്കാം.

Latest News

Corehub Up